എല്ലാരും പങ്കെടുക്കുമല്ലോ
.png)
' നമ്മുടെ റഷീദാണ് നിന്റെ വിലാസം തന്നത് '
' ഓ.. അവന്‍ ഇന്നലേം കൂടി വിളിച്ചിരുന്നു..പക്ഷേ നിന്റെ കാര്യം ഒന്നും പറഞ്ഞതുമില്ല '
കേവലമായ ഇത്തരം സം ഭാഷണങ്ങള്‍ തുടര്‍ ന്നുകൊണ്ട് പോകാന്‍ രണ്ട് പേര്‍ ക്കും താല്പര്യമില്ലായിരുന്നത് താല്ക്കാലികമായ ഒരു മൌനത്തിന് ജന്മം നല്കി. അവര്‍ ക്ക് മുഖത്തോട് മുഖം നോക്കി സം സാരിക്കാന്‍ അപ്പോള്‍ വിഷമമുണ്ടായിരുന്നു. ഇപ്പോഴും ഒരു കിളിവാതിലിലൂടെ നോക്കിയാല്‍ പോലും വ്യക്തമായി കാണാന്‍ കഴിയുന്നത്ര തുറന്നിരിക്കുകയായിരുന്നു അവരുടെ മനസ്സുകള്‍ . അയാള്‍ പഴയൊരു ഹിന്ദി ഗാനം മൂളി. അതും അബദ്ധമായി. രാജേഷ് ഖന്നയുടെ ഒരു വിരഹഗാനമായിരുന്നു അത്. അപ്പോഴേയ്ക്കും സാന്ദര്‍ ഭികവശാല്‍ എത്തിച്ചേരാനിടയായ പത്രകാരന്‍ പയ്യനോട് ഒന്ന് കയര്‍ ത്ത ശേഷം അയാള്‍ തലക്കെട്ടുകളിലുടെ കണ്നോടിക്കേ അവള്‍ ഉള്‍ പ്പേജുകളിലൊന്നിനെ സ്വാതന്ത്ര്യപൂര്‍ വ്വം വലിച്ചെടുത്തു. ഇവള്‍ ക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍ ചായക്കപ്പുകള്‍ എടുത്ത് കഴുകാനെന്ന ഭാവത്തില്‍ അടുക്കളയിലേയ്ക്ക് രക്ഷപ്പെട്ടു.
മഞ്ഞലിഞ്ഞ് തുടങ്ങിയപ്പോള്‍ അവള്‍ പുതിയ വാര്‍ ത്തകള്‍ വല്ലതുമുണ്ടോയെന്ന് തമാശ മട്ടില്‍ തിരക്കി।
' ഓ .. എന്തു പുതിയ വാര്‍ ത്ത..' എന്ന് പതിവ് മറുപടി പറഞ്ഞ് അയാള്‍ പത്രപാരായണം മതിയാക്കി.
' അല്ലാ .. നിന്റെയീ എടുപിടീന്നുള്ള വരവിന്റെ ഉദ്ദേശം പറഞ്ഞില്ലല്ലോ 'അയാള്‍ ചോദിച്ചു
' ശ്ശൊ॥എന്റെയൊരു കാര്യം .. അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല... ഒരാഴ്ചത്തെ ഒഫീഷ്യല്‍ ട്രിപ് ഈ നഗരത്തിലേക്ക്.. വന്ന സ്ഥിതിയ്ക്ക് ചെറിയൊരു കറക്കം ആകാമെന്ന് കരുതി.. ഇന്നാണെങ്കില്‍ പണിയൊന്നുമില്ല... അപ്പോഴാണ് നീ ഇവിടെയുണ്ടെന്ന കാര്യം അറിയുന്നത് .. എന്നാപ്പിന്നെ നിന്റെ കൂടെ ഒരു ദിവസം ചിലവഴിക്കാമെന്ന് കരുതി ...'
' എന്നാല്‍ മ്യൂസിയം കാണാന്‍ പോയാലോ...ഞാനും കണ്ടിട്ടില്ല '
'എങ്കില്‍ ഒന്ന് കുളിച്ച് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അവള്‍ മറഞ്ഞപ്പോള്‍ അയാളുടെ മനസ്സ് പിടയാന്‍ തുടങ്ങി। കാരനം വേറൊന്നുമല്ല , ഇപ്പോള്‍ കുളിക്കാന്‍ പോയ ദുനിയയുണ്ടല്ലോ കക്ഷിയുടെ ഒരു കാലത്തെ സ്വപ്നമായിരുന്നു. കാമ്പസ് ജീവിതത്തില്‍ തുടങ്ങി താലോലിഹ്ച് കൊണ്ടിരുന്ന ഒന്നായിരുന്നു അവളെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടും ബജീവിതം നയിക്കണമെന്ന്. അവള്‍ ക്കും അതറിയാമായിരുന്നെങ്കിലും ഇരുവരും സ്വതസിദ്ധമായ ചമ്മലുകള്‍ ക്ക് ഉടമകളായിരുന്നതിനാല്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിയിക്കാനും പരിമളം പരത്താനും കഴിഞ്ഞില്ല.
പിന്നീട് പറയാതിരിക്കാനാവില്ല എന്ന അവസ്ഥ വന്നപ്പോഴേയ്ക്കും പരീക്ഷ , അവധി എന്നെല്ലാം പറഞ്ഞ് ഒഴിവായിപ്പോയി. പിന്നീടിത് വരെ, എന്ന് വച്ചാല്‍ ദുനിയയെ കാണുന്നത് വരെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ നൊമ്പരങ്ങള്‍ അലയടിപ്പിച്ചുകൊണ്ട് ആ നഷ്ടബോധം ഉണരുമായിരുന്നു. അവളുടെ കാര്യം ഇപ്പോഴെങ്ങനെയാണെന്ന് അറിയാനും വഴിയില്ല.
അവള്‍ കുളിച്ച് വന്നപ്പോഴേയ്ക്കും അയാള്‍ സമനില വീണ്ടെടുത്തിരുന്നു.
അവര്‍ ഓട്ടോറിക്ഷയില്‍ മ്യൂസിയത്തെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു। അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മും ബയിലെ വലിയൊരു പരസ്യ കമ്പനിയില്‍ കയറിപ്പറ്റിയതും , ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടിയതും , ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ശാഖകളിലേയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം . കമ്പനി ചിലവില്‍ നാട് കുറേ കണ്ടു എന്ന് പറഞ്ഞ് അവള്‍ ചിരിക്കുമ്പോള്‍ അയാളും ചിരിക്കാതിരിക്കുന്നതെങ്ങിനെ!
എന്നാല്‍ അയാള്‍ ക്കറിയേണ്ടത് അവളുടെ വിവാഹം , ഭാവിപരിപാടികല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുരിച്ചായിരുന്നു। അവളാകട്ടെ വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് കടക്കാനുള്ള ഒരു പഴുത് പോലും ഇല്ലാതെയായിരുന്നു സം സാരിച്ചിരുന്നത് । ഏതായലും , താന്‍ വലിയൊരു കുഴപ്പത്തില്‍ അകപ്പെട്ടുവെന്ന് അയാള്‍ ക്ക് തീര്‍ ച്ചയായി. ഒരിക്കല്‍ തന്നില്‍ നിന്നും നഷ്ടപ്പെട്ട ഒരവയവം തിരിച്ച് കിട്ടിയത് പോലെയാണ് തോന്നുന്നത്.
വൈകുന്നേരം വരെ മ്യൂസിയത്തില്‍ . പിന്നെ ചാര്‍ മിനാര്‍ , ബാം ഗിള്‍ സ്ട്രീറ്റില്‍ നിന്നും ബാഗ് നിറയെ വളകള്‍ വാങ്ങല്‍ , ഇറാനി ചായ ഉസ്മാനിയ ബിസ്ക്കറ്റ് എന്നെല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴേയ്ക്കും ഇരുട്ടായിരുന്നു.
ഇതിനിടയില്‍ എപ്പോഴോ ഒരിക്കല്‍ അവള്‍ താന്‍ അവിവാഹിതയാണെന്നും നല്ല ആലോചന വന്നാല്‍ നോക്കണമെന്നും പറഞ്ഞത് പോലെ തോന്നിയത് അയാളെ വല്ലാത്തൊരു തിടുക്കത്തിലേയ്ക്ക് തള്ളിയിട്ടു.
' എന്തായാലും ഇന്നത്തെ ദിവസം ഞാന്‍ ശരിക്കും ആസ്വദിച്ചു ' അവള്‍ സോഫയില്‍ തളര്‍ ന്നിരുന്ന് പറഞ്ഞു. 'അയാള്‍ ഷര്‍ ട്ടിന്റെ ബട്ടനുകള്‍ അഴിച്ച് ഫാനിന്റെ ചുവട്ടില്‍ നിന്നു.
' അയ്യോ .. സമയം എത്രയായി ? ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല .. നാളെ രാവിലെ പോകേണ്ടതാ എനിക്ക് '
അവള്‍ പറഞ്ഞു.
' നാളെയോ ? '
അയാളുടെ സ്വരത്തിലെ സം ഭ്രമം അവള്‍ മനപ്പൂര്‍ വ്വം കണ്ടില്ലെന്ന് നടിച്ചതായിരിക്കാനും സാദ്ധ്യതയുണ്ട്.' ങാ .. എന്റെ ഇവിടത്തെ ജൊലി കഴിഞ്ഞു. നാലെ രാവിലെ തിരിച്ച് പോകണം .. നമുക്ക് ഉറങ്ങാന്‍ നോക്കിയാലോ .. ഇല്ലെങ്കില്‍ രാവിലെ പോക്ക് നടക്കില്ല '
അയാള്‍ ശരിയെന്ന് മൂളി. അവള്‍ സോഫയില്‍ കിടന്നോളാമെന്ന് പറഞ്ഞു. അയാള്‍ കമ്പ്യൂട്ടര്‍ ടേബിളിന് താഴെ പുതപ്പ് വിരിച്ച് കിടന്നു. ഉറങ്ങും മുന്പ് ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ ജീവിതം മുഴുവനും തനിക്ക് സമാധാനം കിട്ടില്ലെന്ന് മനസ്സിലായ അയാള്‍ എന്തും നേരിടാന്‍ തയ്യാറെടുത്ത് പറയാന്‍ തന്നെ തിരുമാനിച്ച് എഴുന്നേല്‍ ക്കാന്‍ തുടങ്ങിയപ്പോള്‍ ലൈറ്റ് ഓഫാക്കട്ടെയെന്ന് അവള്‍ .
അയാള്‍ മൂളി.
പെട്ടെന്ന് വലിയൊരു ഇരുട്ടും നിശ്ശബ്ദതയും വന്ന് അയാളെ പുതപ്പിച്ചുറക്കി.
“..........അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു
മരിച്ചവനെ ഉയിര്‍പ്പിക്കുന്നവനേ നിന്റെ തിരുനാമത്തിനു സ്തുതി...
കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമോടെ ദാസര്‍ ചെയ്യും
ബലിയെന്‍ നാഥാ തിരുസന്നിതിയില്‍
................
...................
........മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു
കാഹള നാദം കേള്‍ക്കുമ്പോള്‍........................”

***
കുറെയേറെ മാസങ്ങള്‍ ക്കു മുമ്പ് ഏതോ വാരികയിലാണെന്നു തോന്നുന്നു ആഭരണം അണിയുന്ന പുരുഷന്മാരെ കളിയാക്കി പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ കിഷോര്‍ വായിച്ചത്.
ചെയിനും ബ്രേസ് ലെറ്റും ധരിക്കുന്ന പുരുഷന്മാരെ "പെണ്ണാണന്മാര്‍" എന്നോ മറ്റോ ആണ് അതില്‍ വിശേഷിപ്പിച്ചത്. സ്ത്രീ പുരുഷ ഭേദവും അംഗപ്രത്യംഗ പ്രത്യയശാസ്ത്രവും വിശകലനം ചെയ്ത് പുരുഷന്മാര്‍ ആഭരണധാരികളാവേണ്ടതില്ലെന്ന് ശഠിച്ച ലേഖനത്തിന് കൂട്ടുപിടിച്ചും സ്വയം ബോദ്ധ്യപ്പെട്ടും കിഷോര്‍ താന്‍ സ്ഥിരമായി ധരിക്കാറു ള്ള സ്വര്‍ണ്ണമാലയും വിവാഹമോതിരം വരെയും വീട്ടില്‍ വച്ചിട്ട് 'നിരാഭരണനാ'യേ ഇപ്പോള്‍ പുറത്ത് പോകാറുള്ളൂ.
ആരാലും തകര്‍ക്കപ്പെടാനാവില്ലെന്ന് കരുതപ്പെടുന്ന ബാങ്ക് ലോക്കറുകളില്‍ 'അണിയല്‍ ഭാഗ്യം' നിഷേധിക്കപ്പെട്ട, ബഹുഭൂരിപക്ഷം മലയാളി സ്ത്രീകളുടെ ആഭരണക്കൂട്ടങ്ങളുടെ കൂട്ട ദൌര്‍ഭാഗ്യം കിഷോറിന്റെ ആഭരണങ്ങള്‍ ക്കും വന്നുചേര്‍ ന്നു എന്ന് മാത്രം കരുതുക.
കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തെ ഗതിവിഗതികള്‍ കിഷോറിന്റെ ഉറച്ച തീരുമാനത്തെ ഉലച്ചത് ശ്രദ്ധിക്കുക.
കിഷോറിന്റെ അടുത്ത സുഹൃത്ത് രാധേശ്യാമിനെ കാണാനിടയായപ്പോള്‍ അയാള്‍ പദ്ധതിയിട്ടിട്ട് നടക്കാതെ പോയ പിക്ക്നിക്കിന്റെ കഥ പറഞ്ഞാണ് തുടക്കം.
രാധേശ്യാം പറഞ്ഞു തുടങ്ങി.
"കുമാറും കുടുംബവും ഞാനും ജോസഫും പിന്നെ നമ്മുടെ രാജ്കുമാറും നെല്ലിയാമ്പതിയിലേയ്ക്ക് പിക്നിക് പ്ലാന്‍ ചെയ്തു. ഞങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി കണ്ണാടി ജംഗ്ഷനില്‍ 8.30 ന് കണ്ടു മുട്ടാമെന്ന് തീരുമാനിച്ച് പിരിഞ്ഞതാണ് കുമാറും കുടുംബവും. പറഞ്ഞ സ്ഥലത്ത് 8.30 ന് തന്നെ എത്തി. ഞാനും ജോസഫും പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ താമസിച്ചേ പുറപ്പെട്ടുള്ളുവെന്നതിനാല്‍ പത്ത് മണിയ്ക്കേ എത്തിയുള്ളൂ. രാജ്കുമാറിന് ഇനിയും അരമണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടാനായുള്ളൂ എന്ന് ഊഹിച്ചാല്‍ തന്നെ പത്തരയ് ക്കെങ്കിലും പറഞ്ഞയിടത്ത് എത്തേണ്ടതല്ലേ? അവന്‍ എത്തിയില്ല!!
മണിക്കൂര്‍ തോതില്‍ സമയവും കി.മീറ്ററില്‍ ദൂരവും അടങ്ങുന്ന നൂമെറിക് പസിലിലേതെന്ന പോലെ അമാന്തിച്ച മണിക്കൂറുകളും തരണം ചെയ്യേണ്ടുന്ന ദൂരവും കണക്കുകൂട്ടി പ്രശ്ന നിര്‍ധാരണത്തിന് അവര്‍ മുതിര്‍ന്നില്ല.
രാജ്കുമാര്‍ വഴിയേ എത്തിക്കോളും എന്ന് സമാധാനിച്ച് രണ്ട് ബൈക്കുകളും നെല്ലിയാമ്പതിയ്ക്ക് തിരിക്കാന്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയതാണ് പക്ഷേ, ജോസഫിന്റെ മനസ്സ് ആശങ്കാകുലമാകുകയും വന്ന വഴിയില്‍ തിരികെ പോയി രാജ്കുമാറിനെ തെരയാന്‍ രാധേശ്യാമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.
ജോസഫിനെ പുറകില്‍ കയറ്റി രാധേശ്യാം തന്റെ യമഹ തിരിച്ചു വിട്ടു.
രാജ്കുമാര്‍ പുറപ്പെടേണ്ട സ്ഥലം വരെ ഡ്രൈവ് ചെയ്തിട്ടും പ്രയോജനമുണ്ടായില്ല.
സൂര്യന്‍ ഉച്ചത്തിലാവുകയും അവരുടെ പിക്നിക്കിനായി കണ്ടുവച്ച സുവര്‍ണ്ണ സമയം നഗരപരിസരത്ത് തന്നെ പാഴാവുകയും ചെയ്തുകൊണ്ടിരുന്നു.
നിരാശരായി തിരിച്ച് വരുമ്പോള്‍ കുറച്ചകലെ പാടത്തേയ്ക്ക് ഒരു വശം ചരിഞ്ഞു കിടക്കുന്ന ബൈക്ക്.
റോഡ് വിജനവും ബൈക്ക് അനാഥവും ആയിരുന്നു. തിരക്കിട്ട് അങ്ങോട്ടുപോയപ്പോള്‍ അത് ശ്രദ്ധിക്കാതെ പോയതോ?
പെട്ടെന്ന് ബൈക്ക് നിര്‍ത്തി.
തിരക്കിയപ്പോള്‍ ബൈക്ക് യാത്രികനെ തട്ടിയിട്ട് പാണ്ടി ലോറി നിര്‍ത്താതെ ഓടിച്ചു പോയതും അയാളെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടാക്കിയതും അറിയാന്‍ കഴിഞ്ഞു.
ബൈക്ക് യാത്രികന്റെ അടയാളങ്ങള്‍ രാജ്കുമാറിന്റെ പ്രകൃതത്തോട് യോജിയ്ക്കുകയുണ്ടായിട്ടും ബൈക്കിന്റെ നമ്പര്‍ കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നൂറു ശതമാനം വിശ്വാസം വരാതെ ആശുപത്രിയില്‍ പോയി തിരിക്കാന്‍ അവര്‍ തീരുമാനിച്ചു. (പിന്നീട് അയാള്‍ രാജ്കുമാര്‍ തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.)
ചായക്കടയില്‍ ഇരുന്ന രണ്ടു ചെറുപ്പക്കാര്‍ അപകടത്തില്‍ പ്പെട്ട തങ്ങളുടെ സുഹൃത്തിനെ ഒരു ടാക്സിയില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് പോയിക്കഴിഞ്ഞുവെന്നും കൈലി മുണ്ടും ഉടുപ്പും ധരിച്ച ആ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാകയാല്‍ രാജ്കുമാര്‍ രക്ഷപ്പെടുമെന്നും അവിടെ കൂടിയിരുന്നവര്‍ കൂട്ടിചേര്‍ത്തു.
ജില്ലാ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ ട്രസ്റ്റിലേക്ക് കൊണ്ടുപൊയ് ക്കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ രോഗിയെ അതേ ടാക്സിയില്‍ തന്നെ അവിടെ എത്തിക്കുകയുണ്ടായി.
രണ്ടു ദിവസത്തെ തീവ്രപരിചരണത്തിനുശേഷം സുഖം പ്രാപിച്ച രാജ്കുമാര്‍ തന്റെ സുഹൃത്തുക്കളോട് പറഞ്ഞതിലെ ആശയമാണ് നമ്മുടെ കഥാനായകന്‍ കിഷോറിനെ തന്റെ തീരുമാനത്തെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
തലപൊട്ടി ചോരവാര്‍ന്ന് തളര്‍ന്ന് കിടന്ന രാജ്കുമാറിനെ അരുകില്‍ കിടത്തി ആ ചെറുപ്പക്കാര്‍ ഇടയ് ക്കെപ്പോഴോ നടത്തിയ സംഭാഷണ ശകലമാണ് സുഹൃത്തുക്കള്‍ക്കായി അയാള്‍ ഉദ്ധരിച്ചത്.
പാതിബോധത്തില്‍ പ്രതികരിക്കാനാവാതെ രാജ്കുമാര്‍ സശ്രദ്ധം കേട്ടത് ഇങ്ങനെയായിരുന്നു.
ഒന്നാമന്‍: "എടാ, പ്രത്യേകിച്ച് ഒരു വരുമാനവുമില്ലാത്ത നമ്മള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ട് ടാക്സി ചാര്‍ജ്ജും മെഡിക്കല്‍ ട്രസ്റ്റ് ഫീസും നമുക്ക് പ്രശ്നം ആവുമോ?".
രണ്ടാമന്‍: "യൂ ഡോണ്ട് വറി മാന്‍, ഇദ്ദേഹത്തിന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചങ്ങലയും വിരലിലെ മോതിരവും തീരുന്നതുവരെയാകാമല്ലോ നമ്മുടെ സഹായം ചെയ്യല്‍ സാഹസം!!"
പുതിയ 'നല്ല സമരിയാക്കാരാ'യ ചെറുപ്പക്കാരെ മനസ്സിലാക്കിയ കിഷോര്‍ പൂട്ടിവച്ച ആഭരണങ്ങള്‍ തിരികെയെടുത്ത് അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധാരാളം നല്ല സമരിയാക്കാര്‍ ഉള്ള സമൂഹത്തില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ സ്വയം വിഭവ സമാഹരണം മുഖ്യ അജണ്ടയും ഉപായവും ആയിരിക്കുമ്പോള്‍ കിഷോറിനുണ്ടായ മാനസിക ഉണര്‍വ് വായനക്കാര്‍ ക്കും ആശംസിക്കുന്നു.

" ശരി " ഞാന്‍ പറഞ്ഞു। എങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടിയാല്‍ മതിയെന്നായി. അതേ സമയം എന്നെ ഏതോ ഒരു ശക്തി അയാളോട് പിടിച്ചു നിര്‍ ത്തുന്നത് പോലെയുണ്ടായിരുന്നു. അയാള്‍ എന്തൊക്കെയോ സം സാരിച്ചു. പകുതിയും എന്റെ കാതിലെത്താതെ അന്തരിക്ഷത്തില്‍ അലിഞ്ഞുപോയി. പുറത്ത് ഇരുട്ടിന് കനം കൂടിയിട്ടുണ്ടാകും ॥


സുബാഷ് ചന്ദ്രന്‍
കഥക്കൂട്ടുകള്‍ ഒരു നല്ല കാര്യം!!!
അതും ഏഴാം കടലിനുമക്കരെ നടക്കുന്നു
എന്നു കേട്ടതില്‍ സന്തോഷം !
ഇതിപ്പോള്‍ അക്കര ഇക്കരെയായി കിടക്കുന്ന മനസ്സുകളെബന്ധിപ്പിക്കുന്ന
ഒരു പാലം ആകാന്‍ പോവുകയാണ് ഒരു ഹൃദയത്തില്‍..
എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്റെ ആശംസകള്‍.
സ്നേഹപൂര്‍വ്വം
- സുബാഷ് ചന്ദ്രന്‍
