Wednesday, April 30, 2008

യമുന

കഫേയുടെ ചില്ലുജനാലകളിലൂടെ വെയില്‍ തിളങ്ങി. നിരത്തില്‍ അന്നത്തെ ജോലികള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ആശ്വാസനടത്തങ്ങള്‍ കാണാമായിരുന്നു. ഒരു ദിവസത്തെ കാത്തിരിപ്പിന്‌ ശേഷം കണ്ടുമുട്ടുന്ന കമിതാക്കളുടെ ആഹ്ലാദങ്ങള്‍ കഫേയില്‍ നിറയുന്നു. പശ്ചാത്തലത്തില്‍ എല്‍ ട്ടന്‍ ജോണിന്റെ പ്രേമഗാനം മൃദുവായി അലയടിക്കുന്നു. മേശപ്പുറത്ത് എത്തിപ്പെട്ട ആവി പറക്കുന്ന കപ്പച്ചിനോയിലേയ്ക്ക് അയാള്‍ സാകൂതം നോക്കി.

സതീശന്‍ എന്നാണയാളുടെ പേര്‌. അയാള്‍ പതിവിലേറെ സന്തോഷവാനായി കാണപ്പെട്ടു. എതിരേയുള്ള ഒഴിഞ്ഞ കസേരയിലേയ്ക്ക് കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ ചുണ്ട് കപ്പിനോടടുപ്പിച്ചു. അല്പനേരത്തിനകം ആ കസേരയില്‍ വന്നിരിക്കാന്‍ പോകുന്നത് യമുനയാണ്‌.

സതീശന്റെ കാമുകിയാണ്‌ യമുന. പ്രണയം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. വളരെയേറെ വിയര്‍ പ്പൊഴുക്കിയും വിഷമിച്ചുമാണ്‌ ആ സുന്ദരിക്കുട്ടിയെക്കൊണ്ട് അയാള്‍ സമ്മതം മുളിപ്പിച്ചത്. ഇപ്പോഴാകട്ടെ അവള്‍ ഭ്രാന്തമായി അയാളെ സ്നേഹിക്കുന്നു. ഇത്രയും നാള്‍ പ്രണയത്തെ പുച്ഛത്തോടെ സമീപിച്ചത് തെറ്റായിപ്പോയെന്ന് വരെ അവള്‍ പറയുകയുണ്ടായി. എന്നാലും ഇനിയും അവള്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് തന്നെയാണ്` സതീശന്റെ അഭിപ്രായം . അതിലേയ്ക്ക് കഥ മുന്നേറുനന്തായിരിക്കും .

എല്ലാ ദിവസവും അവര്‍ ഇതേ കഫേയില്‍ വച്ചാണ്‌ സന്ധിക്കാറുള്ളത്. അവര്‍ അന്നത്തെ സായാഹ്നം എങ്ങിനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതും ഇവിടെ വച്ചാണ്‌. റൊമാന്റികായ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനെക്കുറിച്ച് അവര്‍ ചര്‍ ച്ച ചെയ്യും . മിക്കവാറും പാര്‍ ക്ക്, ബീച്ച് എന്നിങ്ങനെയുള്ള എസ്റ്റാബ്ലിഷ്മെന്റുകളിലായിരിക്കും ചര്‍ ച്ച അവസാനിക്കാറ്. പിന്നീട് സ്നേഹം നിറഞ്ഞ സം ഭാഷണങ്ങളിലേര്‍ പ്പെടുക , പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ സമയം കടന്ന് പോകും .

പക്ഷേ അവര്‍ ചുറ്റുമുള്ള മറ്റ് കമിതാക്കളെപ്പോലെ ചും ബിക്കുകയോ ആലിം ഗനം ചെയ്യുകയോ ചെയ്യാറില്ല.

യമുനയ്ക്ക് അത് ഇഷ്ടമല്ല.

പരിശുദ്ധാത്മായ സതീശന്‍ എല്ലാം മനസ്സില്‍ സഹിച്ച് സഹിച്ചെന്നേയുള്ളൂ. എന്ന് വച്ചാല്‍ ഇനി സഹിക്കില്ലെന്ന്.

ശരി തന്നെ. അത് തന്നെ സതീശന്റെ ആഹ്ലാദത്തിന്റെ കാരണം . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അയാള്‍ നടത്തി വരുന്ന ബോധവത്ക്കരണശ്രമങ്ങള്‍ , വാക് പ്പയറ്റുകള്‍ , സെന്റിമെന്റ്സ് മുതലായവ കാരണം യമുനയുടെ മനസ്സൊന്നിളകിയിട്ടുണ്ട്. മാനസികമായ കൊടുക്കല്‍ വാങ്ങലുകളില്‍ പ്രണയം ഭദ്രമല്ലെന്നും ശാരീരികമായ പങ്കുവയ്ക്കലുകള്‍ അനിവാര്യമാനെന്നും വാദിച്ച് ജയിക്കാന്‍ സതീശനായിട്ടുണ്ട്. ഇനി ബന്ധം തന്നെ ഉപേക്ഷിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ്‌ ഒന്ന് മാറിച്ചിന്തിക്കാന്‍ യമുന തീരുമാനിച്ചത്.

24 മണിക്കൂര്‍ ആണ്‌ അവള്‍ ആവശ്യപ്പെട്ടത്. അത് ഏതാനും നിമിഷങ്ങള്‍ ക്കകം കഴിയുകയും ചെയ്യം ​. ഒരു തീരുമാനവുമായി അവള്‍ വരാനുള്ള മുഹൂര്‍ ത്തം അടുക്കുന്നതോടെ നെന്ചിടിപ്പ് അക്രമാസക്തമാകുനന്ത് അയാളറിഞ്ഞു.
അവളുടെ തീരുമാനത്തെക്കുറിച്ച് അയാള്‍ ക്ക് ആശങ്കകളൊന്നുമില്ലെങ്കിലും , പെണ്ണല്ലേയെന്ന കോമയില്‍ പ്രതീക്ഷകള്‍ കാലുടക്കി.

തുടക്കത്തില്‍ പറഞ്ഞ അതേ അന്തരീക്ഷത്തിലേയ്ക്ക് യമുന രം ഗപ്രവേശനം ചെയ്തു. പതിവില്ലത്ത നാടകീയത അവളുടെ ചലനങ്ങള്‍ ക്കുണ്ടെന്ന് തോന്നി. വല്ലാത്ത ടെന്‍ ഷന്‍ അനുഭവിക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി പെരുമാറാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന കൃത്രിമത്വം .

അയാള്‍ മനസ്സില്‍ പുന്ചിരിച്ചു.


അവള്‍ ഇരുന്നു. ചെറുതായൊന്ന് ഷോപ്പിങ് നടത്തിയ ലക്ഷണമുണ്ട്. നഗരത്തിലെ പ്രമുഖ ഷോപ്പിങ് കോം പ്ലക്സിന്റെ നിറഞ്ഞ കവര്‍ അവള്‍ നിലത്ത് കസേരക്കാലിനോട് ചേര്‍ ത്ത് വച്ചു. ഇരുകൈകള്‍ കൊണ്ടും മുഖം അമര്‍ ത്തിത്തുടച്ച് മുടിയൊന്നൊതുക്കി . എന്നിട്ട് ഒരു ദീര്‍ ഘനിശ്വാസത്തോടൊപ്പം നോട്ടം ജനാലയിലൂടെ പുറത്തേയ്ക്ക് നീക്കി വച്ചു.

' കാര്യമായി എന്തൊക്കെയോ വാങ്ങിക്കൂട്ടിയത് പൊലെയുണ്ടല്ലോ ' അയാള്‍ പറഞ്ഞു.

മഞ്ഞുരുകി അവള്‍ ചിരിച്ചു.

' എന്തൊക്കെയാ വാങ്ങിയത് ?'

' അത്.. അത്... പെണ്‍ കുട്ടികള്‍ ക്ക് ആവശ്യമായ കുറച്ച് സാധനങ്ങള്‍ '

' ശരി..ശരി.. ഞാന്‍ കൂടുതലൊന്നും ചോദിക്കുന്നില്ല. ' ഒരു വല്ലാത്ത നോട്ടത്തോടെ അയാള്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖം ചുവന്നു.


'അതൊന്നുമല്ല' അവള്‍

' ഏത് ? ' എന്നയാള്‍ ചോദിച്ചപ്പോള്‍ വല്ലാത്ത പുളകം കൊണ്ട പോലെ അവള്‍ ഉലഞ്ഞു.

" ഛീ.. കുറച്ച് നെയില്‍ പോളീഷ്, ഷാം പൂ, ഫേസ് വാഷ്..ഇതൊക്കെയേയുള്ളൂ '

' അതിന്‌ ഞാനൊന്നും പറഞ്ഞില്ലല്ലോയെന്നയാള്‍ പറഞ്ഞപ്പോള്‍ അവള്‍ ക്ക് നിയന്ത്രണം വിട്ട് ചിരി മുഴുവന്‍ അണപൊട്ടിയൊഴുകി.

' ഓക്കെ.. അത് വിടൂ.. നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം .' അയാള്‍ അന്തരീക്ഷം ശാന്തമാക്കി.

' ഹും .. അതെ... ഞാനതിനെക്കുരിച്ച് നല്ലപോലെ ആലോചിച്ചു '

' എന്നിട്ട്?'

' സതി.. എന്റെ സങ്കല്‍ പങ്ങള്‍ വേറൊന്നായിരുന്നു. നീ പറയുന്ന പോലെയുള്ള ഒരു ബന്ധം എനിക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്‌ '

' ഉം .. ' അയാള്‍ മൂളി.

' എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു '

അയാളുടെ മനസ്സില്‍ എന്തൊക്കെയോ ചരടറ്റ് തുടങ്ങിയിരുന്നു.


' എന്നിട്ട്...എന്ത് തീരുമാനിച്ചു? '

' ഞാന്‍ കൂട്ടുകാരികളോട് അഭിപ്രായം ചോദിച്ചു '

' ഉം '

' അവരെല്ലാവരും നിന്നെയാ സപ്പോര്‍ ട്ട് ചെയ്തത് '

' ഉം .. എന്നിട്ട് നിന്റെ തീരുമാനം പറയൂ '

അവള്‍ അല്പനേരം മൌനത്തിലേയ്ക്ക് പോയി. സസ് പെന്‍ സ് നിറഞ്ഞ് പൊട്ടുമെന്നായപ്പോള്‍ അവള്‍ തുടര്‍ ന്നു.

' നീ പറഞ്ഞത് പോലെ സതി..നിന്റെ ആഗ്രഹം പോലെ..നിന്നെ നഷ്ടപ്പെടുത്താന്‍ എനിക്ക് പറ്റില്ല. '

ആ സമയത്ത് എന്ത് പ്രകടിപ്പിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി. ഒരാള്‍ സ്വന്തം പ്രത്യയശാസ്ത്രത്തെ ബലി കൊടുത്ത് വന്നിരിക്കുകയാണ്‌.

' ഉം നല്ലത് .. ' അയാള്‍ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.

അവള്‍ വലിയൊരു ഭരം ഇറക്കി വച്ചത് പോലെ ആശ്വസിച്ചിരുന്നു. പിന്നീട് അവര്‍ കപ്പച്ചീനോ കുടിച്ചു, ചര്‍ ച്ച ചെയ്തു, ആദ്യമയി ഒന്നിച്ച് സിനിമയ്ക്ക് പോകാമെന്ന് അവള്‍ സമ്മതിച്ചു. റൊമാന്റിക് പടമൊന്ന് തിരഞ്ഞെടുത്തു. ... അന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു.

വീട്ടില്‍ അവളെ കൊണ്ടുപോകാന്‍ പറ്റില്ല. വീട്ടുടമസ്ഥന്‍ ഒരു അരസികനാണ്‌. സുഹൃത്തുക്കളുടെ കാര്യം ആലോചിക്കുകയേ വേണ്ട. ഒടുക്കം ദൂരെയൊരിടത്ത് പരിചയക്കാരുള്ള ഒരു ലോജ്ജില്‍ മുറിയെടുത്തു. വിശ്വസിക്കാവുന്ന കൂട്ടരാണെന്ന് തോന്നുന്നു. റിസപ്ഷനിസ്റ്റിന്‌ കുറച്ച് സം ഭാവനയും കൊടുത്ത് എല്ലാം സുരക്ഷിതമെന്നാക്കി.

അവള്‍ രാവിലെ തന്നെ വരാമെന്നേറ്റിരുന്നു. നീല ജീന്‍ സും ഓറന്ച് ടീ ഷര്‍ ട്ടും ധരിച്ച അവളെ കണ്ടപ്പോള്‍ അയാള്‍ സ്വയം അഭിനന്ദിച്ചു, പുകഴ്ത്തി, അസൂയപ്പെട്ടു. അവളുടെ വടിവൊത്ത ശരീരം ഒരാളെ ഭ്രാന്തനാക്കിയില്ലെങ്കിലേ ഉള്ളൂ.

' നീ പ്രിപ്പേര്‍ ചെയ്തിട്ടില്ലെ? '

വാതിലടച്ച് അയാള്‍ എല്ലാം ഭദ്രമാനെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തുമ്പോല്‍ അവള്‍ ചോദിച്ചു.

അയാള്‍ പോക്കറ്റില്‍ നിന്നും കോണ്ടൊം പാക്കറ്റ് എടുത്ത് കാണിച്ചു. യമുന ലജ്ജയില്‍ കുതിര്‍ ന്ന ചിരിയോടെ മെത്തയിലേയ്ക്ക് ഒഴുകി.

സമയം പാഴാക്കാനില്ലായിരുന്നു. വിശന്ന് വലഞ്ഞവനെപ്പോലെ അയാള്‍ യമുനയിലേയ്ക്ക് ഊളിയിട്ടു. ഒഴുക്ക് കൂട്ടിയും കുറച്ചും അവള്‍ പാഞ്ഞു. ഇനി വയ്യെന്ന നിലയെത്തുന്നത് വരെ അവര്‍ നൃത്തം ചെയ്തു.

വിയര്‍ പ്പില്‍ മുങ്ങിയ നഗ്നതകളിലേയ്ക്ക് സ്വന്തമെന്ന് പോലെ നോക്കിക്കൊണ്ട് അവര്‍ കിടക്കുകയായിരുന്നു.

' നിനക്കിപ്പോള്‍ സന്തോഷമായില്ലേ ?' അവള്‍ ചോദിച്ചു

' സോറി യമുനാ, ഞാന്‍ നിന്നെ നിര്‍ ബന്ധിക്കാന്‍ പാടില്ലായിരുന്നു. ഇതൊന്നും വേണ്ടായിരുന്നു. ' അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിച്ചു. ഒരു ഭീരുവിനെ കാണുമ്പോലെയുള്ള പരിഹാസമുണ്ടായിരുന്നു അതില്‍.

അയാള്‍ എഴുന്നേറ്റിരുന്നു.

' യമുനാ.. ഞാനൊരു കാര്യം പറയട്ടെ...ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്കിടയില്‍ , നിനക്ക് വേണ്ടി വടം വലിയുണ്ടായിരുന്നത് നിനക്കറിയാമല്ലോ ? '

അവള്‍ മനസ്സിലാവാത്തത് പോലെ നോക്കി. അയാള്‍ തുടര്‍ ന്നു

' ഞങ്ങള്‍ ക്കിടയില്‍ ഒരു പന്തയമുണ്ടായിരുന്നു '

' എന്ത് ?'

' നിന്നെ ആര്‌ പ്രണയിക്കുമെന്ന് '


' എന്നിട്ട് നീ ജയിച്ചു അല്ലേ ?'

' അതെ ' അയാള്‍ അവളെ ചും ബിക്കാനാഞ്ഞു. ഒഴിഞ്ഞ് മാറിക്കൊണ്ട് അവള്‍ ചോദിച്ചു.

' സതീ..ഇനി നമുക്ക് പിരിയാം ?'

' വാട്ട് ? ' ആശ്ചര്യം കൊണ്ട് നിറഞ്ഞ അയാളുടെ ശബ്ദം മുറിയിലാകെ മുഴങ്ങി. വിശദീകരണത്തിനൊന്നും നില്‍ ക്കാതെ അവള്‍ വസ്ത്രം ധരിച്ച് വാതില്‍ തുറന്നു. നടുക്കടലില്‍ പതിച്ചവനെപ്പോലെയിരിക്കുന്ന അവനെ നിര്‍ വ്വികാരം നോക്കി അവള്‍ ചോദിച്ചു

' സത്യം പറയ്... ഈ ദിവസത്തിന്‌ വേണ്ടിയല്ലെ നിങ്ങള്‍ പന്തയം വച്ചത് ? '

Friday, January 11, 2008

ദുനിയ

വളരെ സാധാരണപ്പെട്ട ഒരു പ്രഭാതമായിരുന്നു അത്. ഒരു കട്ടന്‍ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കാന്‍ വച്ച് പ്രഭാതകൃത്യങ്ങള്‍ ക്ക് പുറപ്പെടുമ്പോഴും സുധീരന്‍ പാതിയുറക്കത്തിലായിരുന്നു. പത്രം വരാന്‍ വൈകുന്നതിലുള്ള അമര്‍ ഷവും അയാളെ വല്ലാത്ത ഉന്മേഷക്കുറവിലേയ്ക്ക് തള്ളിയിട്ടിരുന്നു. പത്രം വായിച്ചുകൊന്ടല്ലെങ്കില്‍ കക്കൂസില്‍ പോകാന്‍ പറ്റാത്തത് പുകവലി പോലെ ഒരു ദുശ്ശീലമായിരുന്നു. ഒടുവില്‍ എന്തൊക്കെയോ ചെയ്തെന്ന് വരുത്തി ചൂടുള്ള ചായയുമായി ഓരോന്നാലോചിച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നത് കേട്ടു.പത്രക്കാരന്‍ പയ്യനാണെങ്കില്‍ തൊടുക്കാന്‍ ഒരുപിടി അസ്ത്രങ്ങളുമായാണ്‌ വാതില്‍ തുറന്നത്. പക്ഷേ അവിടെ കന്ട കാഴ്ച അയാളെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശയക്കുഴപ്പത്തിലെത്തിച്ചു.

അവള്‍ ദുനിയ തന്നെയാണെന്ന് കുറേ പ്രാവശ്യം മനസ്സില്‍ പറഞ്ഞപ്പോഴാണ്‌ വിശ്വാസമായത്.
' നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ? ' അവല്‍ ബാഗ് എടുത്ത് അകത്തേയ്ക്ക് വന്നു.
' നിന്റെയീ സങ്കേതം കണ്ടുപിടിക്കാന്‍ കുറേ ബുദ്ധിമുട്ടി ' അവള്‍ പറഞ്ഞു.
പിന്നീട് ഔപചാരികമായ സം ഭാഷണങ്ങള്‍ ക്കിടയില്‍ സുധീരന്‍ അവള്‍ ക്ക് ഒരു ഗ്ലാസ്സ് ചായ കൊറ്റുക്കുകയും ഫ്രെഷാവാന്‍ കുളിമുറി കാണിച്ച് കൊടുക്കുകയും ചെയ്തു.
' ശരിക്കും നീയൊന്ന് ഞെട്ടീല്ലേ എന്നെ കന്ടപ്പോള്‍ ? ' അവള്‍ ചായക്കപ്പില്‍ ചുന്ടുകള്‍ അടുപ്പിച്ചുകൊണ്ട് ചോദിച്ചു.
' സത്യം .. നിന്നെ കാണുമെന്ന് ജീവിതത്തില്‍ വിചാരിച്ചിരുന്നില്ല '
അവള്‍ ചിരിച്ചു।

' നമ്മുടെ റഷീദാണ്‌ നിന്റെ വിലാസം തന്നത് '
' ഓ.. അവന്‍ ഇന്നലേം കൂടി വിളിച്ചിരുന്നു..പക്ഷേ നിന്റെ കാര്യം ഒന്നും പറഞ്ഞതുമില്ല '
കേവലമായ ഇത്തരം സം ഭാഷണങ്ങള്‍ തുടര്‍ ന്നുകൊണ്ട് പോകാന്‍ രണ്ട് പേര്‍ ക്കും താല്പര്യമില്ലായിരുന്നത് താല്ക്കാലികമായ ഒരു മൌനത്തിന്‌ ജന്മം നല്കി. അവര്‍ ക്ക് മുഖത്തോട് മുഖം നോക്കി സം സാരിക്കാന്‍ അപ്പോള്‍ വിഷമമുണ്ടായിരുന്നു. ഇപ്പോഴും ഒരു കിളിവാതിലിലൂടെ നോക്കിയാല്‍ പോലും വ്യക്തമായി കാണാന്‍ കഴിയുന്നത്ര തുറന്നിരിക്കുകയായിരുന്നു അവരുടെ മനസ്സുകള്‍ . അയാള്‍ പഴയൊരു ഹിന്ദി ഗാനം മൂളി. അതും അബദ്ധമായി. രാജേഷ് ഖന്നയുടെ ഒരു വിരഹഗാനമായിരുന്നു അത്. അപ്പോഴേയ്ക്കും സാന്ദര്‍ ഭികവശാല്‍ എത്തിച്ചേരാനിടയായ പത്രകാരന്‍ പയ്യനോട് ഒന്ന് കയര്‍ ത്ത ശേഷം അയാള്‍ തലക്കെട്ടുകളിലുടെ കണ്നോടിക്കേ അവള്‍ ഉള്‍ പ്പേജുകളിലൊന്നിനെ സ്വാതന്ത്ര്യപൂര്‍ വ്വം വലിച്ചെടുത്തു. ഇവള്‍ ക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍ ചായക്കപ്പുകള്‍ എടുത്ത് കഴുകാനെന്ന ഭാവത്തില്‍ അടുക്കളയിലേയ്ക്ക് രക്ഷപ്പെട്ടു.
മഞ്ഞലിഞ്ഞ് തുടങ്ങിയപ്പോള്‍ അവള്‍ പുതിയ വാര്‍ ത്തകള്‍ വല്ലതുമുണ്ടോയെന്ന് തമാശ മട്ടില്‍ തിരക്കി।

' ഓ .. എന്തു പുതിയ വാര്‍ ത്ത..' എന്ന് പതിവ് മറുപടി പറഞ്ഞ് അയാള്‍ പത്രപാരായണം മതിയാക്കി.
' അല്ലാ .. നിന്റെയീ എടുപിടീന്നുള്ള വരവിന്റെ ഉദ്ദേശം പറഞ്ഞില്ലല്ലോ 'അയാള്‍ ചോദിച്ചു
' ശ്ശൊ॥എന്റെയൊരു കാര്യം .. അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല... ഒരാഴ്ചത്തെ ഒഫീഷ്യല്‍ ട്രിപ് ഈ നഗരത്തിലേക്ക്.. വന്ന സ്ഥിതിയ്ക്ക് ചെറിയൊരു കറക്കം ആകാമെന്ന് കരുതി.. ഇന്നാണെങ്കില്‍ പണിയൊന്നുമില്ല... അപ്പോഴാണ്‌ നീ ഇവിടെയുണ്ടെന്ന കാര്യം അറിയുന്നത് .. എന്നാപ്പിന്നെ നിന്റെ കൂടെ ഒരു ദിവസം ചിലവഴിക്കാമെന്ന് കരുതി ...'

' എന്നാല്‍ മ്യൂസിയം കാണാന്‍ പോയാലോ...ഞാനും കണ്ടിട്ടില്ല '
'എങ്കില്‍ ഒന്ന് കുളിച്ച് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അവള്‍ മറഞ്ഞപ്പോള്‍ അയാളുടെ മനസ്സ് പിടയാന്‍ തുടങ്ങി। കാരനം വേറൊന്നുമല്ല , ഇപ്പോള്‍ കുളിക്കാന്‍ പോയ ദുനിയയുണ്ടല്ലോ കക്ഷിയുടെ ഒരു കാലത്തെ സ്വപ്നമായിരുന്നു. കാമ്പസ് ജീവിതത്തില്‍ തുടങ്ങി താലോലിഹ്ച് കൊണ്ടിരുന്ന ഒന്നായിരുന്നു അവളെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടും ബജീവിതം നയിക്കണമെന്ന്. അവള്‍ ക്കും അതറിയാമായിരുന്നെങ്കിലും ഇരുവരും സ്വതസിദ്ധമായ ചമ്മലുകള്‍ ക്ക് ഉടമകളായിരുന്നതിനാല്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിയിക്കാനും പരിമളം പരത്താനും കഴിഞ്ഞില്ല.

പിന്നീട് പറയാതിരിക്കാനാവില്ല എന്ന അവസ്ഥ വന്നപ്പോഴേയ്ക്കും പരീക്ഷ , അവധി എന്നെല്ലാം പറഞ്ഞ് ഒഴിവായിപ്പോയി. പിന്നീടിത് വരെ, എന്ന് വച്ചാല്‍ ദുനിയയെ കാണുന്നത് വരെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ നൊമ്പരങ്ങള്‍ അലയടിപ്പിച്ചുകൊണ്ട് ആ നഷ്ടബോധം ഉണരുമായിരുന്നു. അവളുടെ കാര്യം ഇപ്പോഴെങ്ങനെയാണെന്ന് അറിയാനും വഴിയില്ല.
അവള്‍ കുളിച്ച് വന്നപ്പോഴേയ്ക്കും അയാള്‍ സമനില വീണ്ടെടുത്തിരുന്നു.

അവര്‍ ഓട്ടോറിക്ഷയില്‍ മ്യൂസിയത്തെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു। അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മും ബയിലെ വലിയൊരു പരസ്യ കമ്പനിയില്‍ കയറിപ്പറ്റിയതും , ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടിയതും , ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ശാഖകളിലേയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം . കമ്പനി ചിലവില്‍ നാട് കുറേ കണ്ടു എന്ന് പറഞ്ഞ് അവള്‍ ചിരിക്കുമ്പോള്‍ അയാളും ചിരിക്കാതിരിക്കുന്നതെങ്ങിനെ!

എന്നാല്‍ അയാള്‍ ക്കറിയേണ്ടത് അവളുടെ വിവാഹം , ഭാവിപരിപാടികല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുരിച്ചായിരുന്നു। അവളാകട്ടെ വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് കടക്കാനുള്ള ഒരു പഴുത് പോലും ഇല്ലാതെയായിരുന്നു സം സാരിച്ചിരുന്നത് । ഏതായലും , താന്‍ വലിയൊരു കുഴപ്പത്തില്‍ അകപ്പെട്ടുവെന്ന് അയാള്‍ ക്ക് തീര്‍ ച്ചയായി. ഒരിക്കല്‍ തന്നില്‍ നിന്നും നഷ്ടപ്പെട്ട ഒരവയവം തിരിച്ച് കിട്ടിയത് പോലെയാണ്‌ തോന്നുന്നത്.

വൈകുന്നേരം വരെ മ്യൂസിയത്തില്‍ . പിന്നെ ചാര്‍ മിനാര്‍ , ബാം ഗിള്‍ സ്ട്രീറ്റില്‍ നിന്നും ബാഗ് നിറയെ വളകള്‍ വാങ്ങല്‍ , ഇറാനി ചായ ഉസ്മാനിയ ബിസ്ക്കറ്റ് എന്നെല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴേയ്ക്കും ഇരുട്ടായിരുന്നു.
ഇതിനിടയില്‍ എപ്പോഴോ ഒരിക്കല്‍ അവള്‍ താന്‍ അവിവാഹിതയാണെന്നും നല്ല ആലോചന വന്നാല്‍ നോക്കണമെന്നും പറഞ്ഞത് പോലെ തോന്നിയത് അയാളെ വല്ലാത്തൊരു തിടുക്കത്തിലേയ്ക്ക് തള്ളിയിട്ടു.
' എന്തായാലും ഇന്നത്തെ ദിവസം ഞാന്‍ ശരിക്കും ആസ്വദിച്ചു ' അവള്‍ സോഫയില്‍ തളര്‍ ന്നിരുന്ന് പറഞ്ഞു. 'അയാള്‍ ഷര്‍ ട്ടിന്റെ ബട്ടനുകള്‍ അഴിച്ച് ഫാനിന്റെ ചുവട്ടില്‍ നിന്നു.
' അയ്യോ .. സമയം എത്രയായി ? ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല .. നാളെ രാവിലെ പോകേണ്ടതാ എനിക്ക് '
അവള്‍ പറഞ്ഞു.
' നാളെയോ ? '

അയാളുടെ സ്വരത്തിലെ സം ഭ്രമം അവള്‍ മനപ്പൂര്‍ വ്വം കണ്ടില്ലെന്ന് നടിച്ചതായിരിക്കാനും സാദ്ധ്യതയുണ്ട്.' ങാ .. എന്റെ ഇവിടത്തെ ജൊലി കഴിഞ്ഞു. നാലെ രാവിലെ തിരിച്ച് പോകണം .. നമുക്ക് ഉറങ്ങാന്‍ നോക്കിയാലോ .. ഇല്ലെങ്കില്‍ രാവിലെ പോക്ക് നടക്കില്ല '
അയാള്‍ ശരിയെന്ന് മൂളി. അവള്‍ സോഫയില്‍ കിടന്നോളാമെന്ന് പറഞ്ഞു. അയാള്‍ കമ്പ്യൂട്ടര്‍ ടേബിളിന്‌ താഴെ പുതപ്പ് വിരിച്ച് കിടന്നു. ഉറങ്ങും മുന്പ് ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ ജീവിതം മുഴുവനും തനിക്ക് സമാധാനം കിട്ടില്ലെന്ന് മനസ്സിലായ അയാള്‍ എന്തും നേരിടാന്‍ തയ്യാറെടുത്ത് പറയാന്‍ തന്നെ തിരുമാനിച്ച് എഴുന്നേല്‍ ക്കാന്‍ തുടങ്ങിയപ്പോള്‍ ലൈറ്റ് ഓഫാക്കട്ടെയെന്ന് അവള്‍ .
അയാള്‍ മൂളി.
പെട്ടെന്ന് വലിയൊരു ഇരുട്ടും നിശ്ശബ്ദതയും വന്ന് അയാളെ പുതപ്പിച്ചുറക്കി.