Monday, September 28, 2009

ജ്വാലകള്‍ ശലഭങ്ങള്‍

നമ്മുടെ ശശിയേട്ടന്റെ (കൈതമുള്ള്) പുസ്തകം പ്രകാശനം ഈ വരുന്ന ഒക്ടോബര്‍ 6 നു കോഴിക്കോട് ടൌണ്‍ ഹാളില്‍ . വിശദ വിവരങ്ങള്‍ ചുവടെ

എല്ലാരും പങ്കെടുക്കുമല്ലോ






Sunday, September 20, 2009

'ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09'

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യമാസികയായ 'ജാലകം' പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഗൾഫ്‌ മലയാളികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാജം സാഹിത്യവിഭാഗം - 'ബി.കെ.എസ്‌. ജാലകം സാഹിത്യപുരസ്കാരം - 09' എന്നപേരിൽ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ്‌ ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ സൃഷ്ടികൾ 2009 സെപ്‌റ്റംബർ 30 ബുധനാഴ്ചയ്ക്കു മുൻപായി ബഹ്‌റൈൻ കേരളീയ സമാജം, പി.ബി. നമ്പർ. 757, മനാമ, ബഹ്‌റൈൻ എന്ന വിലാസത്തിലോ bks.jalakam@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയയ്ക്കുവാൻ താത്പര്യപ്പെടുന്നു. കവറിനു മുകളിൽ - ‘ബി.കെ.എസ്‌. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. നാട്ടിൽ നിന്നുള്ള കഥാകാരന്മാരും കവികളും ഉൾപ്പെട്ട ജൂറിയായിരിക്കും അവാർഡുകൾ നിശ്ചയിക്കുക. സമാജത്തിൽ ഡിസംബർ മാസത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വച്ച്‌ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പങ്കെടുക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
1. രചയിതാവ്‌ ഇപ്പോൾ ഗൾഫ്‌ മേഖലയിൽ എവിടെയെങ്കിലും താമസിക്കുന്ന വ്യക്‌തി ആയിരിക്കണം 2. മൗലിക സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളൂ, വിവർത്തനങ്ങൾ, ആശയാനുകരണം എന്നിവ പരിഗണിക്കുന്നതല്ല.
3. ഒരു വ്യക്‌തി ഒരു വിഭാഗത്തിൽ ഒരു സൃഷ്ടി മാത്രമേ അയയ്ക്കാൻ പാടുള്ളൂ. എന്നാൽ ഒരാൾക്ക്‌ കഥയ്ക്കും കവിതയ്ക്കും ഒരേ സമയം പങ്കെടുക്കാം.
4. പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആയ സൃഷ്ടികൾ അയയ്ക്കാം. കഥ 10 പുറത്തിലും കവിത 60 വരിയിലും കൂടാൻ പാടില്ല.
5. രചയിതാവിനോ സുഹൃത്തുക്കൾക്കോ വായനക്കാർക്കോ പ്രസാധകർക്കോ കഥകൾ നിർദ്ദേശിക്കാം 6. സൃഷ്ടികളിൽ രചയിതാവിന്റെ പേരോ തിരിച്ചറിയാനുതകുന്ന മറ്റ്‌ സൂചനകളോ പാടില്ല.
7. രചയിതാവിനെ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെടാനുള്ള നമ്പർ, ഇ മെയിൽ വിലാസം എന്നിവ പ്രത്യേകം തയ്യാറാക്കി സൃഷ്ടികൾക്കൊപ്പം അയയ്ക്കണം
8. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തീയതി : 30.09.2009
9. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം കമ്മിറ്റി അംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല
10. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
11. മത്സരത്തിനായി അയയ്ക്കുന്ന സൃഷ്ടികൾ തിരിച്ചു നല്‌കുന്നതല്ല, അതിനാൽ കോപ്പികൾ സൂക്സിക്കുക. 12. കൂടുതൽ വിവരങ്ങൾക്ക്‌ സാഹിത്യവിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറിൽ ബന്ധപ്പെടുക. ( benyamin39812111@gmail.com )

Sunday, April 5, 2009

ഹൈറേന്ച്

സതീഷാണ്‌ അഭിപ്രായം മുന്നോട്ട് വച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരും അതം ഗീകരിക്കുകയും ചെയ്തു.

എല്ലാവരും എന്ന് പറഞ്ഞാല്‍ , സതീഷിന്റെ ഭാര്യ സുമ, രതിപ്രിയ, അവളുടെ ഭര്‍ ത്താവ് സോമന്‍ . രതീഷിന്റേത് ഒളിച്ചോട്ടമായിരുന്നു. അയാളും സുമയും പ്രണയം മൂത്ത് വ ീട്ടുകാരുമായി വഴക്കിട്ട് ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ രെജിസ്റ്റര്‍ മാരീജ് ചെയ്യുകയായിരുന്നു. അതിനുള്ള സഹായസഹകരണങ്ങള്‍ ചെയ്തത് സോമനും രതിപ്രിയയുമാണ്‌. അത് കൊണ്ടായിരിക്കും ഹണിമൂണ്‍ ട്രിപ് എല്ലാവരും ഒന്നിച്ചാകാം എന്ന് സതീഷ് അഭിപ്രായപ്പെട്ടത്.

സോമന്` താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നെയങ്ങ് സമ്മതിക്കുകയായിരുന്നു. അയാളുടെ വിവാഹം കഴിഞ്ഞിട്ടും കുറച്ച് വര്‍ ഷങ്ങളേ ആയിട്ടുള്ളൂ. ജോലി തേടി ആ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത് രതിപ്രിയയെ ആയിരുന്നു. പിന്നീടത് വലിയ സൌഹൃദമായി മാറി. രതിപ്രിയയെ വിവാഹം ചെയ്യണമെന്ന് തോന്നിയപ്പോള്‍ അത് തുറന്ന് പറയാന്‍ അന്ന് വിഷമമൊന്നും തോന്നിയിരുന്നില്ല. അവള്‍ ആരും കൊതിച്ച് പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു. വിഷയം അവതരിച്ചപ്പോഴാണ്‌ അത് വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതെല്ലാം അവള്‍ വെളിപ്പെടുത്തിയത്.


അവള്‍ ഒരാളെ വിവാഹം ചെയ്ത് അധികം വൈകാതെ തന്നെ വിവാഹമോചനവും നേടിയതായിരുന്നു. അത് കേട്ടപ്പോഴും സോമന്‌ അത്ര പ്രശ്നമൊന്നും തോന്നിയില്ലായിരുന്നു.

" അതല്ല സോം .... അയാള്‍ എന്നെ ഉപേക്ഷിക്കാനുള്ള കാരണം കൂടി കേള്‍ ക്കൂ " അവള്‍ പറഞ്ഞു. അയാള്‍ ഒരു മണ്ടനായത് കൊണ്ട് എന്ന് മനസ്സില്‍ പറഞ്ഞു സോമന്‍ അപ്പോള്‍ .

" സോം .. എനിക്ക് ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാനാവില്ല... എല്ലാ ടെസ്റ്റുകളും ചെയ്ത് ഉറപ്പിച്ച ശേഷമാണ്‌ അയാള്‍ ഡിവോഴ്സ് ചെയ്തത് "

സോമന്‌ കുട്ടികളെ ഉണ്ടാക്കുന്നതില്‍ താല്പര്യം ഇല്ലായിരുന്നു. അത് അവളെ അറിയിച്ചപ്പോള്‍ പിന്നെ കാര്യങ്ങള്‍ വൈകാതെ തന്നെ നടന്നു.

അങ്ങനെ ഇണങ്ങിയും പിണങ്ങിയും അവര്‍ ജീവിക്കുകയായിരുന്നു. അതിനിടെ സതീഷിന്റെ കാര്യം വന്നപ്പോഴും അവര്‍ സസന്തോഷം പങ്ക് ചേര്‍ ന്നു. എങ്കിലും വര്‍ ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സോമന്‌ അവിചാരിതമായി ഒരു മടുപ്പ് ബാധിക്കുകയും രതിപ്രിയയുടെ സൌന്ദര്യത്തില്‍ താല്പര്യം കുറയുകയും ചെയ്തു. അത് അയാള്‍ ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കി. രതിപ്രിയയെ അയാള്‍ മുമ്പത്തേക്കാളേറെ സ്നേഹിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കാരണം .

" വെറും ശരീരം ... അത് മാത്രമാണല്ലേ നമ്മള്‍ ? " ഒരു ദിവസം രതിപ്രിയ ചോദിച്ചു. സോമന്‌ പെട്ടെന്നൊരുത്തരം കൊടുക്കാനായില്ല. . അവള്‍ ക്കും തന്നെ മടുത്ത് തുടങ്ങിയോയെന്ന് ആശങ്ക മൊട്ടിട്ടു.

ഒരു മാറ്റത്തിന്‌ വേണ്ടിയാണ്‌ ഹണിമൂണ്‍ ട്രിപ് ഒന്നിച്ചാക്കാമെന്ന് സമ്മതിച്ചത്. തങ്ങളും വിവാഹശേഷം എങ്ങോട്ടും പോയിട്ടുമില്ലല്ലോ.

ഏതോ ഒരു മലമുകളിലായിരുന്നു സതീഷ് പറഞ്ഞ സ്ഥലം . അധികം ജനവാസമൊന്നുമില്ലാത്ത അവിടെ ഒരു റിസോര്‍ ട്ടില്‍ രണ്ട് മുറികള്‍ പറഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മാത്രമായിരുന്നു അവിടത്തെ താമസക്കാര്‍ .

സ്ഥലം സോമന്‌ ഇഷ്ടപ്പെട്ടു. രാവിലെ മഞ്ഞ് പുതച്ച മലനിരകള്‍ . പച്ച പരവതാനി പോലെ താഴ്വാരം . ഒരു വെള്ളച്ചാട്ടം , പുഴ എന്നിങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെല്ലാം തിരിച്ച് കിട്ടിയത് പോലെ തോന്നി അയാള്‍ ക്ക്.


രതിപ്രിയയും സന്തോഷവതിയായിരുന്നു. അവള്‍ എപ്പോഴും അയാളെ ചേര്‍ ന്ന് നിന്ന് മനസ്സിനെ പുതുക്കിയെടുത്തു.

സതീഷും സുമയും അതിനേക്കാള്‍ ആഹ്ലാദത്തിലായിരുന്നു. അവര്‍ രാവിലെ തന്നെ സ്ഥലങ്ങള്‍ കാണാനിറങ്ങി. സോമനും രതിപ്രിയയും മുറിയില്‍ ത്തന്നെയായിരുന്നു.

" ഇവിടെ അടുത്തൊരു അമ്പലമുണ്ടെന്ന് സതീഷ് പറഞ്ഞു. നമുക്കങ്ങോട്ട് പോയാലോ ? " അവള്‍ പറഞ്ഞു. മുറിയിലിരുന്ന് ബോറടിച്ച് തുടങ്ങിയ സോമന്‍ സമ്മതം മൂളി.

അവള്‍ അമ്പലത്തില്‍ പോകാനൊരുങ്ങി. വെള്ളയില്‍ ചുവന്ന പുക്കളുള്ള സാരിയുടുത്ത് നെറ്റിയില്‍ ഭസ്മക്കുറി വരച്ച്, കുളി കഴിഞ്ഞ് ഈറനായ മുടി വിരിച്ചിട്ട് തന്നെ വന്നു അവള്‍ . മുമ്പൊരിക്കലും അവളെ ഇത്ര മനോഹരിയായി കണ്ടിട്ടില്ലെന്ന് സോമന്‌ തോന്നി. അയാളും കുളിച്ചൊരുങ്ങി.

മഴ പെയ്ത് ചെളി നിറഞ്ഞിരുന്നു വഴിയെല്ലാം . ഒരു വശം കാട്, മറുവശം കൊക്ക. കാലൊന്ന് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അയള്‍ അവളുടെ കൈ പിടിച്ചു. അയാളുടെ എല്ലാ ശ്രദ്ധയും അവളുടെ കാല്‍ വയ്പ്പുകളിലായിരുന്നു.

വഴിയില്‍ ഒന്നു രണ്ടിടത്ത് ചോക്കലേറ്റ് കവറുകള്‍ കണ്ടു. സതീഷിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചോക്കലേറ്റുകളാണെന്ന് അയാള്‍ ക്ക് മനസ്സിലായി.

" അവര്‍ ഇവിടെയെവിടെയോ ഉണ്ട് " അയാള്‍ പറഞ്ഞു. അവള്‍ വേറെയേതോ ലോകത്തിലെന്ന പോലെയാണ്‌ നടക്കുന്നത്. ഓരോ പൂവിലും ചും ബിച്ച്, ഓരോ കിളിയൊച്ചയ്ക്കും കാതോര്‍ ത്ത് സ്വപ്നസമാനമായ യാത്രയായിരുന്നു അവള്‍ക്കത്. അവളെ അവളുടെ സ്വപ്നങ്ങളില്‍ അലയാന്‍ വിട്ടു അയാള്‍ .

കുറേ ദൂരം നടന്നിട്ടാണ്‌ അമ്പലത്തില്‍ എത്തിയത്. വലിയതായൊന്നുമില്ല. ഒരു ഗുഹയില്‍ ദേവകന്യകയുടെ ശില്പം . അതില്‍ ആരോ ഒരു പൂമാല ചാര്‍ ത്തിയിട്ടുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. . രണ്ട് കുരങ്ങുകള്‍ ഗുഹയ്ക്ക് മുകളിലിരുന്ന് പഴം തിന്നുന്നുണ്ട്. അവര്‍ പ്രാര്‍ ഥിച്ചു. നേര്‍ ച്ചപ്പെട്ടി കണ്ടില്ല.

" കുറച്ച് പഴങ്ങള്‍ കൊണ്ടുവരാമായിരുന്നു... "

കുരങ്ങുകളെ നോക്കി രതിപ്രിയ പറഞ്ഞു.

കുറച്ച് നേരം അവിടെ വിശ്രമിച്ചിട്ട് അവര്‍ നടന്നു. മല കയറുകയായിരുന്നു ഉദ്ദേശം . വഴുക്കുന്ന കയറ്റം . ചിലയിടങ്ങളില്‍ കാട്ടുവള്ളികള്‍ പിടിച്ച് വേണം കയറാന്‍ . കയറിക്കയറി ഉച്ചിയിലെത്തി അവര്‍ . അവിടെ നിന്ന് നോക്കിയാല്‍ അഗാധമായ താഴ്ച പേടിപ്പിക്കും . അവള്‍ സോമനെ മുറുകെപ്പിടിച്ചാണ്‌ നിന്നത്.

" ഞാന്‍ ആദ്യമായിട്ടാ ഇത്ര ഉയരത്തില്‍ നില്‍ ക്കുന്നത് " അവള്‍ ഭയം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. അത് കേട്ട് സോമന്‌ ചിരി വന്നു.

" ഇവിടെ വച്ച് എനിക്ക് നിന്നെ ചും ബിക്കണം " അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിച്ച് അയാളുടെ കഴുത്തിലൂടെ കൈകള്‍ കോര്‍ ത്തു. ദീര്‍ ഘമായ ചുംബനത്തില്‍ അവര്‍ കൊരുത്തു.

അവള്‍ മിക്കവാറും അബോധത്തിലായിരുന്നു. തണുപ്പും അടുത്ത് തന്നെയുള്ള ആഴത്തിന്റെ ഭീതിയും ചും ബനത്തിന്റെ തീവ്രതയുമെല്ലാമായി അവള്‍ അവശയായിരുന്നു.

" നമുക്ക് പോകാം " ചുന്ടുകള്‍ വേര്‍ പെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

" പോണോ ? ഇങ്ങനെയങ്ങ് ശിലയായാല്‍ പോരേ ?" അയാള്‍ .

അവള്‍ അതിയായ സ്നേഹത്തോട് അയാളെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോള്‍ എന്തോ മാന്ത്രികതയില്‍ അയാള്‍ ഒറ്റത്തള്ള്. ഒരു കരച്ചില്‍ പോലും അവശേഷിക്കാതെ അവള്‍ കൊക്കയിലേയ്ക്ക് അപ്രത്യക്ഷയായി.

അയാള്‍ മെല്ലെ മലയിറങ്ങാന്‍ തുടങ്ങി. അമ്പലത്തിലെത്തിയപ്പോള്‍ സതീഷ് അവിടെ നില്ക്കുന്നുണ്ടായിരുന്നു.

" നിങ്ങളെവിടെയായിരുന്നു ? " സതീഷ് ചോദിച്ചു. സോമന്‍ ഒന്നും പറഞ്ഞില്ല.

" ഞങ്ങള്‍ മല കയറിക്കയറി അങ്ങ് ഉച്ചിയിലായിരുന്നു. എന്ത് റൊമാന്റിക് ആണവിടെ... ആരും വരില്ലെന്നുറപ്പുള്ളത് കൊണ്ട് കുറച്ച് കുസൃതികളും ഒപ്പിക്കാന്‍ പറ്റി ഓപണ്‍ എയറില്‍ ... രസമായിരുന്നു " സതീഷ് പറഞ്ഞു.

" എന്നിട്ട് സുമ എവിടെ ? " സോമന്‍

അവള് പിന്നാലെ വരുന്നുണ്ടായിരുന്നല്ലോ...പോയി അന്വേഷിക്കണോ.. സതീഷ് പറഞ്ഞു. സോമന് അവനെ ഒന്ന് നോക്കി

" വേണ്ട...അന്വേഷിച്ച് പോകുകയുമൊന്നും വേണ്ട....അവര് വന്നോളും "

സോമന് ഒരു സിഗരറ്റ് കത്തിച്ചു

റിസോര് ട്ടിലേയ്ക്ക് തിരിച്ച് നടക്കുന്നതിനിടയില് അവര് ഒന്നും സം സാരിച്ചില്ല. വെയില് ചാഞ്ഞ് തുടങ്ങിയ മലന്ചെരുവുകളില് ആഴങ്ങള് ഒളിപ്പിച്ച് വച്ച നിലവിളികള് പുറത്ത് ചാടാനായി കുതറിക്കൊണ്ടിരുന്നു.

Wednesday, April 30, 2008

യമുന

കഫേയുടെ ചില്ലുജനാലകളിലൂടെ വെയില്‍ തിളങ്ങി. നിരത്തില്‍ അന്നത്തെ ജോലികള്‍ കഴിഞ്ഞ് മടങ്ങുന്നവരുടെ ആശ്വാസനടത്തങ്ങള്‍ കാണാമായിരുന്നു. ഒരു ദിവസത്തെ കാത്തിരിപ്പിന്‌ ശേഷം കണ്ടുമുട്ടുന്ന കമിതാക്കളുടെ ആഹ്ലാദങ്ങള്‍ കഫേയില്‍ നിറയുന്നു. പശ്ചാത്തലത്തില്‍ എല്‍ ട്ടന്‍ ജോണിന്റെ പ്രേമഗാനം മൃദുവായി അലയടിക്കുന്നു. മേശപ്പുറത്ത് എത്തിപ്പെട്ട ആവി പറക്കുന്ന കപ്പച്ചിനോയിലേയ്ക്ക് അയാള്‍ സാകൂതം നോക്കി.

സതീശന്‍ എന്നാണയാളുടെ പേര്‌. അയാള്‍ പതിവിലേറെ സന്തോഷവാനായി കാണപ്പെട്ടു. എതിരേയുള്ള ഒഴിഞ്ഞ കസേരയിലേയ്ക്ക് കൊതിയോടെ നോക്കിക്കൊണ്ട് അയാള്‍ ചുണ്ട് കപ്പിനോടടുപ്പിച്ചു. അല്പനേരത്തിനകം ആ കസേരയില്‍ വന്നിരിക്കാന്‍ പോകുന്നത് യമുനയാണ്‌.

സതീശന്റെ കാമുകിയാണ്‌ യമുന. പ്രണയം തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. വളരെയേറെ വിയര്‍ പ്പൊഴുക്കിയും വിഷമിച്ചുമാണ്‌ ആ സുന്ദരിക്കുട്ടിയെക്കൊണ്ട് അയാള്‍ സമ്മതം മുളിപ്പിച്ചത്. ഇപ്പോഴാകട്ടെ അവള്‍ ഭ്രാന്തമായി അയാളെ സ്നേഹിക്കുന്നു. ഇത്രയും നാള്‍ പ്രണയത്തെ പുച്ഛത്തോടെ സമീപിച്ചത് തെറ്റായിപ്പോയെന്ന് വരെ അവള്‍ പറയുകയുണ്ടായി. എന്നാലും ഇനിയും അവള്‍ ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്ന് തന്നെയാണ്` സതീശന്റെ അഭിപ്രായം . അതിലേയ്ക്ക് കഥ മുന്നേറുനന്തായിരിക്കും .

എല്ലാ ദിവസവും അവര്‍ ഇതേ കഫേയില്‍ വച്ചാണ്‌ സന്ധിക്കാറുള്ളത്. അവര്‍ അന്നത്തെ സായാഹ്നം എങ്ങിനെ മനോഹരമാക്കാമെന്നതിനെക്കുറിച്ച് ആലോചിക്കുന്നതും ഇവിടെ വച്ചാണ്‌. റൊമാന്റികായ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിനെക്കുറിച്ച് അവര്‍ ചര്‍ ച്ച ചെയ്യും . മിക്കവാറും പാര്‍ ക്ക്, ബീച്ച് എന്നിങ്ങനെയുള്ള എസ്റ്റാബ്ലിഷ്മെന്റുകളിലായിരിക്കും ചര്‍ ച്ച അവസാനിക്കാറ്. പിന്നീട് സ്നേഹം നിറഞ്ഞ സം ഭാഷണങ്ങളിലേര്‍ പ്പെടുക , പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ സമയം കടന്ന് പോകും .

പക്ഷേ അവര്‍ ചുറ്റുമുള്ള മറ്റ് കമിതാക്കളെപ്പോലെ ചും ബിക്കുകയോ ആലിം ഗനം ചെയ്യുകയോ ചെയ്യാറില്ല.

യമുനയ്ക്ക് അത് ഇഷ്ടമല്ല.

പരിശുദ്ധാത്മായ സതീശന്‍ എല്ലാം മനസ്സില്‍ സഹിച്ച് സഹിച്ചെന്നേയുള്ളൂ. എന്ന് വച്ചാല്‍ ഇനി സഹിക്കില്ലെന്ന്.

ശരി തന്നെ. അത് തന്നെ സതീശന്റെ ആഹ്ലാദത്തിന്റെ കാരണം . കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അയാള്‍ നടത്തി വരുന്ന ബോധവത്ക്കരണശ്രമങ്ങള്‍ , വാക് പ്പയറ്റുകള്‍ , സെന്റിമെന്റ്സ് മുതലായവ കാരണം യമുനയുടെ മനസ്സൊന്നിളകിയിട്ടുണ്ട്. മാനസികമായ കൊടുക്കല്‍ വാങ്ങലുകളില്‍ പ്രണയം ഭദ്രമല്ലെന്നും ശാരീരികമായ പങ്കുവയ്ക്കലുകള്‍ അനിവാര്യമാനെന്നും വാദിച്ച് ജയിക്കാന്‍ സതീശനായിട്ടുണ്ട്. ഇനി ബന്ധം തന്നെ ഉപേക്ഷിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോഴാണ്‌ ഒന്ന് മാറിച്ചിന്തിക്കാന്‍ യമുന തീരുമാനിച്ചത്.

24 മണിക്കൂര്‍ ആണ്‌ അവള്‍ ആവശ്യപ്പെട്ടത്. അത് ഏതാനും നിമിഷങ്ങള്‍ ക്കകം കഴിയുകയും ചെയ്യം ​. ഒരു തീരുമാനവുമായി അവള്‍ വരാനുള്ള മുഹൂര്‍ ത്തം അടുക്കുന്നതോടെ നെന്ചിടിപ്പ് അക്രമാസക്തമാകുനന്ത് അയാളറിഞ്ഞു.
അവളുടെ തീരുമാനത്തെക്കുറിച്ച് അയാള്‍ ക്ക് ആശങ്കകളൊന്നുമില്ലെങ്കിലും , പെണ്ണല്ലേയെന്ന കോമയില്‍ പ്രതീക്ഷകള്‍ കാലുടക്കി.

തുടക്കത്തില്‍ പറഞ്ഞ അതേ അന്തരീക്ഷത്തിലേയ്ക്ക് യമുന രം ഗപ്രവേശനം ചെയ്തു. പതിവില്ലത്ത നാടകീയത അവളുടെ ചലനങ്ങള്‍ ക്കുണ്ടെന്ന് തോന്നി. വല്ലാത്ത ടെന്‍ ഷന്‍ അനുഭവിക്കുന്നുണ്ടെങ്കിലും സ്വാഭാവികമായി പെരുമാറാന്‍ ശ്രമിക്കുമ്പോഴുണ്ടാകുന്ന കൃത്രിമത്വം .

അയാള്‍ മനസ്സില്‍ പുന്ചിരിച്ചു.


അവള്‍ ഇരുന്നു. ചെറുതായൊന്ന് ഷോപ്പിങ് നടത്തിയ ലക്ഷണമുണ്ട്. നഗരത്തിലെ പ്രമുഖ ഷോപ്പിങ് കോം പ്ലക്സിന്റെ നിറഞ്ഞ കവര്‍ അവള്‍ നിലത്ത് കസേരക്കാലിനോട് ചേര്‍ ത്ത് വച്ചു. ഇരുകൈകള്‍ കൊണ്ടും മുഖം അമര്‍ ത്തിത്തുടച്ച് മുടിയൊന്നൊതുക്കി . എന്നിട്ട് ഒരു ദീര്‍ ഘനിശ്വാസത്തോടൊപ്പം നോട്ടം ജനാലയിലൂടെ പുറത്തേയ്ക്ക് നീക്കി വച്ചു.

' കാര്യമായി എന്തൊക്കെയോ വാങ്ങിക്കൂട്ടിയത് പൊലെയുണ്ടല്ലോ ' അയാള്‍ പറഞ്ഞു.

മഞ്ഞുരുകി അവള്‍ ചിരിച്ചു.

' എന്തൊക്കെയാ വാങ്ങിയത് ?'

' അത്.. അത്... പെണ്‍ കുട്ടികള്‍ ക്ക് ആവശ്യമായ കുറച്ച് സാധനങ്ങള്‍ '

' ശരി..ശരി.. ഞാന്‍ കൂടുതലൊന്നും ചോദിക്കുന്നില്ല. ' ഒരു വല്ലാത്ത നോട്ടത്തോടെ അയാള്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖം ചുവന്നു.


'അതൊന്നുമല്ല' അവള്‍

' ഏത് ? ' എന്നയാള്‍ ചോദിച്ചപ്പോള്‍ വല്ലാത്ത പുളകം കൊണ്ട പോലെ അവള്‍ ഉലഞ്ഞു.

" ഛീ.. കുറച്ച് നെയില്‍ പോളീഷ്, ഷാം പൂ, ഫേസ് വാഷ്..ഇതൊക്കെയേയുള്ളൂ '

' അതിന്‌ ഞാനൊന്നും പറഞ്ഞില്ലല്ലോയെന്നയാള്‍ പറഞ്ഞപ്പോള്‍ അവള്‍ ക്ക് നിയന്ത്രണം വിട്ട് ചിരി മുഴുവന്‍ അണപൊട്ടിയൊഴുകി.

' ഓക്കെ.. അത് വിടൂ.. നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം .' അയാള്‍ അന്തരീക്ഷം ശാന്തമാക്കി.

' ഹും .. അതെ... ഞാനതിനെക്കുരിച്ച് നല്ലപോലെ ആലോചിച്ചു '

' എന്നിട്ട്?'

' സതി.. എന്റെ സങ്കല്‍ പങ്ങള്‍ വേറൊന്നായിരുന്നു. നീ പറയുന്ന പോലെയുള്ള ഒരു ബന്ധം എനിക്ക് ചിന്തിക്കാന്‍ കഴിയാത്തതാണ്‌ '

' ഉം .. ' അയാള്‍ മൂളി.

' എനിക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ കഴിയില്ലായിരുന്നു '

അയാളുടെ മനസ്സില്‍ എന്തൊക്കെയോ ചരടറ്റ് തുടങ്ങിയിരുന്നു.


' എന്നിട്ട്...എന്ത് തീരുമാനിച്ചു? '

' ഞാന്‍ കൂട്ടുകാരികളോട് അഭിപ്രായം ചോദിച്ചു '

' ഉം '

' അവരെല്ലാവരും നിന്നെയാ സപ്പോര്‍ ട്ട് ചെയ്തത് '

' ഉം .. എന്നിട്ട് നിന്റെ തീരുമാനം പറയൂ '

അവള്‍ അല്പനേരം മൌനത്തിലേയ്ക്ക് പോയി. സസ് പെന്‍ സ് നിറഞ്ഞ് പൊട്ടുമെന്നായപ്പോള്‍ അവള്‍ തുടര്‍ ന്നു.

' നീ പറഞ്ഞത് പോലെ സതി..നിന്റെ ആഗ്രഹം പോലെ..നിന്നെ നഷ്ടപ്പെടുത്താന്‍ എനിക്ക് പറ്റില്ല. '

ആ സമയത്ത് എന്ത് പ്രകടിപ്പിക്കണമെന്നറിയാതെ അയാള്‍ കുഴങ്ങി. ഒരാള്‍ സ്വന്തം പ്രത്യയശാസ്ത്രത്തെ ബലി കൊടുത്ത് വന്നിരിക്കുകയാണ്‌.

' ഉം നല്ലത് .. ' അയാള്‍ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.

അവള്‍ വലിയൊരു ഭരം ഇറക്കി വച്ചത് പോലെ ആശ്വസിച്ചിരുന്നു. പിന്നീട് അവര്‍ കപ്പച്ചീനോ കുടിച്ചു, ചര്‍ ച്ച ചെയ്തു, ആദ്യമയി ഒന്നിച്ച് സിനിമയ്ക്ക് പോകാമെന്ന് അവള്‍ സമ്മതിച്ചു. റൊമാന്റിക് പടമൊന്ന് തിരഞ്ഞെടുത്തു. ... അന്നത്തെ ദിവസം അങ്ങിനെ കഴിഞ്ഞു.

വീട്ടില്‍ അവളെ കൊണ്ടുപോകാന്‍ പറ്റില്ല. വീട്ടുടമസ്ഥന്‍ ഒരു അരസികനാണ്‌. സുഹൃത്തുക്കളുടെ കാര്യം ആലോചിക്കുകയേ വേണ്ട. ഒടുക്കം ദൂരെയൊരിടത്ത് പരിചയക്കാരുള്ള ഒരു ലോജ്ജില്‍ മുറിയെടുത്തു. വിശ്വസിക്കാവുന്ന കൂട്ടരാണെന്ന് തോന്നുന്നു. റിസപ്ഷനിസ്റ്റിന്‌ കുറച്ച് സം ഭാവനയും കൊടുത്ത് എല്ലാം സുരക്ഷിതമെന്നാക്കി.

അവള്‍ രാവിലെ തന്നെ വരാമെന്നേറ്റിരുന്നു. നീല ജീന്‍ സും ഓറന്ച് ടീ ഷര്‍ ട്ടും ധരിച്ച അവളെ കണ്ടപ്പോള്‍ അയാള്‍ സ്വയം അഭിനന്ദിച്ചു, പുകഴ്ത്തി, അസൂയപ്പെട്ടു. അവളുടെ വടിവൊത്ത ശരീരം ഒരാളെ ഭ്രാന്തനാക്കിയില്ലെങ്കിലേ ഉള്ളൂ.

' നീ പ്രിപ്പേര്‍ ചെയ്തിട്ടില്ലെ? '

വാതിലടച്ച് അയാള്‍ എല്ലാം ഭദ്രമാനെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തുമ്പോല്‍ അവള്‍ ചോദിച്ചു.

അയാള്‍ പോക്കറ്റില്‍ നിന്നും കോണ്ടൊം പാക്കറ്റ് എടുത്ത് കാണിച്ചു. യമുന ലജ്ജയില്‍ കുതിര്‍ ന്ന ചിരിയോടെ മെത്തയിലേയ്ക്ക് ഒഴുകി.

സമയം പാഴാക്കാനില്ലായിരുന്നു. വിശന്ന് വലഞ്ഞവനെപ്പോലെ അയാള്‍ യമുനയിലേയ്ക്ക് ഊളിയിട്ടു. ഒഴുക്ക് കൂട്ടിയും കുറച്ചും അവള്‍ പാഞ്ഞു. ഇനി വയ്യെന്ന നിലയെത്തുന്നത് വരെ അവര്‍ നൃത്തം ചെയ്തു.

വിയര്‍ പ്പില്‍ മുങ്ങിയ നഗ്നതകളിലേയ്ക്ക് സ്വന്തമെന്ന് പോലെ നോക്കിക്കൊണ്ട് അവര്‍ കിടക്കുകയായിരുന്നു.

' നിനക്കിപ്പോള്‍ സന്തോഷമായില്ലേ ?' അവള്‍ ചോദിച്ചു

' സോറി യമുനാ, ഞാന്‍ നിന്നെ നിര്‍ ബന്ധിക്കാന്‍ പാടില്ലായിരുന്നു. ഇതൊന്നും വേണ്ടായിരുന്നു. ' അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിച്ചു. ഒരു ഭീരുവിനെ കാണുമ്പോലെയുള്ള പരിഹാസമുണ്ടായിരുന്നു അതില്‍.

അയാള്‍ എഴുന്നേറ്റിരുന്നു.

' യമുനാ.. ഞാനൊരു കാര്യം പറയട്ടെ...ഞങ്ങള്‍ സുഹൃത്തുക്കള്‍ ക്കിടയില്‍ , നിനക്ക് വേണ്ടി വടം വലിയുണ്ടായിരുന്നത് നിനക്കറിയാമല്ലോ ? '

അവള്‍ മനസ്സിലാവാത്തത് പോലെ നോക്കി. അയാള്‍ തുടര്‍ ന്നു

' ഞങ്ങള്‍ ക്കിടയില്‍ ഒരു പന്തയമുണ്ടായിരുന്നു '

' എന്ത് ?'

' നിന്നെ ആര്‌ പ്രണയിക്കുമെന്ന് '


' എന്നിട്ട് നീ ജയിച്ചു അല്ലേ ?'

' അതെ ' അയാള്‍ അവളെ ചും ബിക്കാനാഞ്ഞു. ഒഴിഞ്ഞ് മാറിക്കൊണ്ട് അവള്‍ ചോദിച്ചു.

' സതീ..ഇനി നമുക്ക് പിരിയാം ?'

' വാട്ട് ? ' ആശ്ചര്യം കൊണ്ട് നിറഞ്ഞ അയാളുടെ ശബ്ദം മുറിയിലാകെ മുഴങ്ങി. വിശദീകരണത്തിനൊന്നും നില്‍ ക്കാതെ അവള്‍ വസ്ത്രം ധരിച്ച് വാതില്‍ തുറന്നു. നടുക്കടലില്‍ പതിച്ചവനെപ്പോലെയിരിക്കുന്ന അവനെ നിര്‍ വ്വികാരം നോക്കി അവള്‍ ചോദിച്ചു

' സത്യം പറയ്... ഈ ദിവസത്തിന്‌ വേണ്ടിയല്ലെ നിങ്ങള്‍ പന്തയം വച്ചത് ? '