Friday, January 11, 2008

ദുനിയ

വളരെ സാധാരണപ്പെട്ട ഒരു പ്രഭാതമായിരുന്നു അത്. ഒരു കട്ടന്‍ ചായയ്ക്കുള്ള വെള്ളം തിളപ്പിക്കാന്‍ വച്ച് പ്രഭാതകൃത്യങ്ങള്‍ ക്ക് പുറപ്പെടുമ്പോഴും സുധീരന്‍ പാതിയുറക്കത്തിലായിരുന്നു. പത്രം വരാന്‍ വൈകുന്നതിലുള്ള അമര്‍ ഷവും അയാളെ വല്ലാത്ത ഉന്മേഷക്കുറവിലേയ്ക്ക് തള്ളിയിട്ടിരുന്നു. പത്രം വായിച്ചുകൊന്ടല്ലെങ്കില്‍ കക്കൂസില്‍ പോകാന്‍ പറ്റാത്തത് പുകവലി പോലെ ഒരു ദുശ്ശീലമായിരുന്നു. ഒടുവില്‍ എന്തൊക്കെയോ ചെയ്തെന്ന് വരുത്തി ചൂടുള്ള ചായയുമായി ഓരോന്നാലോചിച്ചിരിക്കുമ്പോള്‍ ആരോ വാതിലില്‍ മുട്ടുന്നത് കേട്ടു.പത്രക്കാരന്‍ പയ്യനാണെങ്കില്‍ തൊടുക്കാന്‍ ഒരുപിടി അസ്ത്രങ്ങളുമായാണ്‌ വാതില്‍ തുറന്നത്. പക്ഷേ അവിടെ കന്ട കാഴ്ച അയാളെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശയക്കുഴപ്പത്തിലെത്തിച്ചു.

അവള്‍ ദുനിയ തന്നെയാണെന്ന് കുറേ പ്രാവശ്യം മനസ്സില്‍ പറഞ്ഞപ്പോഴാണ്‌ വിശ്വാസമായത്.
' നീയെന്താ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ? ' അവല്‍ ബാഗ് എടുത്ത് അകത്തേയ്ക്ക് വന്നു.
' നിന്റെയീ സങ്കേതം കണ്ടുപിടിക്കാന്‍ കുറേ ബുദ്ധിമുട്ടി ' അവള്‍ പറഞ്ഞു.
പിന്നീട് ഔപചാരികമായ സം ഭാഷണങ്ങള്‍ ക്കിടയില്‍ സുധീരന്‍ അവള്‍ ക്ക് ഒരു ഗ്ലാസ്സ് ചായ കൊറ്റുക്കുകയും ഫ്രെഷാവാന്‍ കുളിമുറി കാണിച്ച് കൊടുക്കുകയും ചെയ്തു.
' ശരിക്കും നീയൊന്ന് ഞെട്ടീല്ലേ എന്നെ കന്ടപ്പോള്‍ ? ' അവള്‍ ചായക്കപ്പില്‍ ചുന്ടുകള്‍ അടുപ്പിച്ചുകൊണ്ട് ചോദിച്ചു.
' സത്യം .. നിന്നെ കാണുമെന്ന് ജീവിതത്തില്‍ വിചാരിച്ചിരുന്നില്ല '
അവള്‍ ചിരിച്ചു।

' നമ്മുടെ റഷീദാണ്‌ നിന്റെ വിലാസം തന്നത് '
' ഓ.. അവന്‍ ഇന്നലേം കൂടി വിളിച്ചിരുന്നു..പക്ഷേ നിന്റെ കാര്യം ഒന്നും പറഞ്ഞതുമില്ല '
കേവലമായ ഇത്തരം സം ഭാഷണങ്ങള്‍ തുടര്‍ ന്നുകൊണ്ട് പോകാന്‍ രണ്ട് പേര്‍ ക്കും താല്പര്യമില്ലായിരുന്നത് താല്ക്കാലികമായ ഒരു മൌനത്തിന്‌ ജന്മം നല്കി. അവര്‍ ക്ക് മുഖത്തോട് മുഖം നോക്കി സം സാരിക്കാന്‍ അപ്പോള്‍ വിഷമമുണ്ടായിരുന്നു. ഇപ്പോഴും ഒരു കിളിവാതിലിലൂടെ നോക്കിയാല്‍ പോലും വ്യക്തമായി കാണാന്‍ കഴിയുന്നത്ര തുറന്നിരിക്കുകയായിരുന്നു അവരുടെ മനസ്സുകള്‍ . അയാള്‍ പഴയൊരു ഹിന്ദി ഗാനം മൂളി. അതും അബദ്ധമായി. രാജേഷ് ഖന്നയുടെ ഒരു വിരഹഗാനമായിരുന്നു അത്. അപ്പോഴേയ്ക്കും സാന്ദര്‍ ഭികവശാല്‍ എത്തിച്ചേരാനിടയായ പത്രകാരന്‍ പയ്യനോട് ഒന്ന് കയര്‍ ത്ത ശേഷം അയാള്‍ തലക്കെട്ടുകളിലുടെ കണ്നോടിക്കേ അവള്‍ ഉള്‍ പ്പേജുകളിലൊന്നിനെ സ്വാതന്ത്ര്യപൂര്‍ വ്വം വലിച്ചെടുത്തു. ഇവള്‍ ക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍ ചായക്കപ്പുകള്‍ എടുത്ത് കഴുകാനെന്ന ഭാവത്തില്‍ അടുക്കളയിലേയ്ക്ക് രക്ഷപ്പെട്ടു.
മഞ്ഞലിഞ്ഞ് തുടങ്ങിയപ്പോള്‍ അവള്‍ പുതിയ വാര്‍ ത്തകള്‍ വല്ലതുമുണ്ടോയെന്ന് തമാശ മട്ടില്‍ തിരക്കി।

' ഓ .. എന്തു പുതിയ വാര്‍ ത്ത..' എന്ന് പതിവ് മറുപടി പറഞ്ഞ് അയാള്‍ പത്രപാരായണം മതിയാക്കി.
' അല്ലാ .. നിന്റെയീ എടുപിടീന്നുള്ള വരവിന്റെ ഉദ്ദേശം പറഞ്ഞില്ലല്ലോ 'അയാള്‍ ചോദിച്ചു
' ശ്ശൊ॥എന്റെയൊരു കാര്യം .. അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല... ഒരാഴ്ചത്തെ ഒഫീഷ്യല്‍ ട്രിപ് ഈ നഗരത്തിലേക്ക്.. വന്ന സ്ഥിതിയ്ക്ക് ചെറിയൊരു കറക്കം ആകാമെന്ന് കരുതി.. ഇന്നാണെങ്കില്‍ പണിയൊന്നുമില്ല... അപ്പോഴാണ്‌ നീ ഇവിടെയുണ്ടെന്ന കാര്യം അറിയുന്നത് .. എന്നാപ്പിന്നെ നിന്റെ കൂടെ ഒരു ദിവസം ചിലവഴിക്കാമെന്ന് കരുതി ...'

' എന്നാല്‍ മ്യൂസിയം കാണാന്‍ പോയാലോ...ഞാനും കണ്ടിട്ടില്ല '
'എങ്കില്‍ ഒന്ന് കുളിച്ച് വസ്ത്രം മാറി വരാമെന്ന് പറഞ്ഞ് അവള്‍ മറഞ്ഞപ്പോള്‍ അയാളുടെ മനസ്സ് പിടയാന്‍ തുടങ്ങി। കാരനം വേറൊന്നുമല്ല , ഇപ്പോള്‍ കുളിക്കാന്‍ പോയ ദുനിയയുണ്ടല്ലോ കക്ഷിയുടെ ഒരു കാലത്തെ സ്വപ്നമായിരുന്നു. കാമ്പസ് ജീവിതത്തില്‍ തുടങ്ങി താലോലിഹ്ച് കൊണ്ടിരുന്ന ഒന്നായിരുന്നു അവളെ വിവാഹം കഴിച്ച് സന്തുഷ്ടമായ കുടും ബജീവിതം നയിക്കണമെന്ന്. അവള്‍ ക്കും അതറിയാമായിരുന്നെങ്കിലും ഇരുവരും സ്വതസിദ്ധമായ ചമ്മലുകള്‍ ക്ക് ഉടമകളായിരുന്നതിനാല്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിയിക്കാനും പരിമളം പരത്താനും കഴിഞ്ഞില്ല.

പിന്നീട് പറയാതിരിക്കാനാവില്ല എന്ന അവസ്ഥ വന്നപ്പോഴേയ്ക്കും പരീക്ഷ , അവധി എന്നെല്ലാം പറഞ്ഞ് ഒഴിവായിപ്പോയി. പിന്നീടിത് വരെ, എന്ന് വച്ചാല്‍ ദുനിയയെ കാണുന്നത് വരെ ഇടയ്ക്കൊക്കെ ചെറിയ ചെറിയ നൊമ്പരങ്ങള്‍ അലയടിപ്പിച്ചുകൊണ്ട് ആ നഷ്ടബോധം ഉണരുമായിരുന്നു. അവളുടെ കാര്യം ഇപ്പോഴെങ്ങനെയാണെന്ന് അറിയാനും വഴിയില്ല.
അവള്‍ കുളിച്ച് വന്നപ്പോഴേയ്ക്കും അയാള്‍ സമനില വീണ്ടെടുത്തിരുന്നു.

അവര്‍ ഓട്ടോറിക്ഷയില്‍ മ്യൂസിയത്തെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു। അവള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. മും ബയിലെ വലിയൊരു പരസ്യ കമ്പനിയില്‍ കയറിപ്പറ്റിയതും , ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടിയതും , ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ശാഖകളിലേയ്ക്ക് യാത്ര ചെയ്യുന്നതുമെല്ലാം . കമ്പനി ചിലവില്‍ നാട് കുറേ കണ്ടു എന്ന് പറഞ്ഞ് അവള്‍ ചിരിക്കുമ്പോള്‍ അയാളും ചിരിക്കാതിരിക്കുന്നതെങ്ങിനെ!

എന്നാല്‍ അയാള്‍ ക്കറിയേണ്ടത് അവളുടെ വിവാഹം , ഭാവിപരിപാടികല്‍ എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുരിച്ചായിരുന്നു। അവളാകട്ടെ വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് കടക്കാനുള്ള ഒരു പഴുത് പോലും ഇല്ലാതെയായിരുന്നു സം സാരിച്ചിരുന്നത് । ഏതായലും , താന്‍ വലിയൊരു കുഴപ്പത്തില്‍ അകപ്പെട്ടുവെന്ന് അയാള്‍ ക്ക് തീര്‍ ച്ചയായി. ഒരിക്കല്‍ തന്നില്‍ നിന്നും നഷ്ടപ്പെട്ട ഒരവയവം തിരിച്ച് കിട്ടിയത് പോലെയാണ്‌ തോന്നുന്നത്.

വൈകുന്നേരം വരെ മ്യൂസിയത്തില്‍ . പിന്നെ ചാര്‍ മിനാര്‍ , ബാം ഗിള്‍ സ്ട്രീറ്റില്‍ നിന്നും ബാഗ് നിറയെ വളകള്‍ വാങ്ങല്‍ , ഇറാനി ചായ ഉസ്മാനിയ ബിസ്ക്കറ്റ് എന്നെല്ലാം കഴിഞ്ഞ് വീട്ടിലേയ്ക്ക് തിരിക്കുമ്പോഴേയ്ക്കും ഇരുട്ടായിരുന്നു.
ഇതിനിടയില്‍ എപ്പോഴോ ഒരിക്കല്‍ അവള്‍ താന്‍ അവിവാഹിതയാണെന്നും നല്ല ആലോചന വന്നാല്‍ നോക്കണമെന്നും പറഞ്ഞത് പോലെ തോന്നിയത് അയാളെ വല്ലാത്തൊരു തിടുക്കത്തിലേയ്ക്ക് തള്ളിയിട്ടു.
' എന്തായാലും ഇന്നത്തെ ദിവസം ഞാന്‍ ശരിക്കും ആസ്വദിച്ചു ' അവള്‍ സോഫയില്‍ തളര്‍ ന്നിരുന്ന് പറഞ്ഞു. 'അയാള്‍ ഷര്‍ ട്ടിന്റെ ബട്ടനുകള്‍ അഴിച്ച് ഫാനിന്റെ ചുവട്ടില്‍ നിന്നു.
' അയ്യോ .. സമയം എത്രയായി ? ഇങ്ങനെയിരുന്നാല്‍ ശരിയാവില്ല .. നാളെ രാവിലെ പോകേണ്ടതാ എനിക്ക് '
അവള്‍ പറഞ്ഞു.
' നാളെയോ ? '

അയാളുടെ സ്വരത്തിലെ സം ഭ്രമം അവള്‍ മനപ്പൂര്‍ വ്വം കണ്ടില്ലെന്ന് നടിച്ചതായിരിക്കാനും സാദ്ധ്യതയുണ്ട്.' ങാ .. എന്റെ ഇവിടത്തെ ജൊലി കഴിഞ്ഞു. നാലെ രാവിലെ തിരിച്ച് പോകണം .. നമുക്ക് ഉറങ്ങാന്‍ നോക്കിയാലോ .. ഇല്ലെങ്കില്‍ രാവിലെ പോക്ക് നടക്കില്ല '
അയാള്‍ ശരിയെന്ന് മൂളി. അവള്‍ സോഫയില്‍ കിടന്നോളാമെന്ന് പറഞ്ഞു. അയാള്‍ കമ്പ്യൂട്ടര്‍ ടേബിളിന്‌ താഴെ പുതപ്പ് വിരിച്ച് കിടന്നു. ഉറങ്ങും മുന്പ് ഒരു തീരുമാനത്തിലെത്തിയില്ലെങ്കില്‍ ജീവിതം മുഴുവനും തനിക്ക് സമാധാനം കിട്ടില്ലെന്ന് മനസ്സിലായ അയാള്‍ എന്തും നേരിടാന്‍ തയ്യാറെടുത്ത് പറയാന്‍ തന്നെ തിരുമാനിച്ച് എഴുന്നേല്‍ ക്കാന്‍ തുടങ്ങിയപ്പോള്‍ ലൈറ്റ് ഓഫാക്കട്ടെയെന്ന് അവള്‍ .
അയാള്‍ മൂളി.
പെട്ടെന്ന് വലിയൊരു ഇരുട്ടും നിശ്ശബ്ദതയും വന്ന് അയാളെ പുതപ്പിച്ചുറക്കി.

Saturday, November 10, 2007

വാ‍ര്‍ദ്ധക്യത്തിന്റെ വര്‍ത്തമാനം...

“ഈ ചാണകത്തിന്റെ മണമുള്ള കയറൊന്ന് അഴിച്ചു തരാവോ അന്നാമ്മേ?”

“എന്തിനാ ഇച്ചായാ”

“എനിക്കു മടുത്തു.“

“തന്നെ അഴിച്ച് പൊയ്ക്കൂടേ..”

“എന്നാലും....”

“ഒരെന്നാലും ഇല്ല. ഞാന്‍ തുറന്നു തരില്ല തരില്ല തരില്ല..”

“ഞാന്‍ പോകും പോകും...”

“പൊയ്ക്കോ..”

“തിരികെ വന്നില്ലെങ്കിലോ”

“........”


“എന്തിനാ നമ്മളെ കെട്ടിയിട്ടത്?“

“ആവോ?”

“ചിലപ്പോള്‍ അവര്‍ക്ക് ഭ്രാന്തായിരിക്കും!”

“അവരിപ്പോ എന്തെടുക്കുകയായിരിക്കും”

“ഷൈനി സീരിയലുകാണുകയാവും, ടോണി ഇന്നും വൈകിക്കാണും...”

“അവര് നമ്മളെ തൊറന്ന് വിട്വോ”

“കുഞ്ഞിപ്പോ താഴെ ഉണര്‍ന്നു കിടപ്പുണ്ടാവും. ഒന്നു നോക്കീട്ടുവരുമോ?”
“...........”

“എന്തിനാ കരയുന്നെ”

“ഇച്ചായനൊന്നും കഴിച്ചില്ലല്ലോ”

“അതിന് കുഞ്ഞന്നാമ്മയും ഒന്നും കഴിച്ചില്ലല്ലോ”

“എന്നോട് പിണങ്ങക്കമുണ്ടോ?”

“എന്തിന്?”

“ ഇന്നാള് മലകയറി തിരിച്ചുവന്നപ്പോ മുറുക്കാന്‍ മേടിച്ചുകൊണ്ടുവരാഞ്ഞതിന്...എന്നിട്ട്
മുറുക്കണ്ടെന്നു പറഞ്ഞ് വീട്ടില്‍ ബാക്കിയിരുന്ന പഴുക്ക എടുത്ത് കളഞ്ഞതിന്.. ”

“അന്നുമുതല്‍ ഞാന്‍ മുറുക്കു നിര്‍ത്തിയില്ലേ പിന്നെന്താ‍”

“എന്നാലും വിഷമം കാണില്ലേ? ചകിരിത്തൊണ്ടിടുന്ന അപ്പുറത്തെ ചായ്പ്പിന്റെ ഇറയത്ത് ഞാനാ പഴുക്ക വച്ചിരുന്നു. അത് കുത്തിപ്പോയില്ലെങ്കില്‍ അവിടെകാണും.അതെടുത്ത് മുറുക്കിക്കോ. ഇച്ചായന് മുറുക്കിയാല്‍ വിശപ്പറിയുവേലെന്നു പറയാറില്ലേ.ആ കെട്ട് അഴിച്ചാല്‍ അഴിയുമല്ലോ. പിന്നെന്താ
പോയാല്...”

“അന്നാമ്മയില്ലാതെ എന്തിനാ..”

“എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യാഞ്ഞിട്ടല്ലേ..”

“രണ്ടാള്‍ക്കും കൂടി മരിക്കാന്‍ എന്താ ഒരു വഴി?”

“വേണ്ട ടോണിക്ക് നാണക്കേടാ...”

“കുഞ്ഞിനെ ഒന്നെടുത്തോണ്ടു വരുവോ?”

“അവള്‍ തന്നില്ലെങ്കിലോ?”

“............”

“അന്നാമ്മയ്ക്ക് കാലിന് വേദനയൊണ്ടോ?”

“ഇല്ല”

“വണ്ടിയുടെ വെളിച്ചം.. ടോണിയാവും”

“പോയി നോക്ക്, അവനോട് നേരത്തെ വരണമെന്ന് പറ”

“................”

“എന്തായി”

“.........................”

“മിണ്ടണ്ട ടോണി വരുന്നുണ്ട്..”

“തന്തയ്ക്കും തള്ളയ്ക്കും അടങ്ങിയിരുന്നൂടെ?”

“.....................”

“നീ കുടിച്ചിട്ടുണ്ടോ?”

“മിണ്ടാതെ കിടന്നോ തള്ളേ...ഇന്നും കൂടി ഇവിടെ കിടന്നാ മതി...നാളെ നേരം വെളുത്തോട്ടെ
എനിക്കറിയാം എന്താ ചെയ്യണ്ടതെന്ന്...”


“..........അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു
മരിച്ചവനെ ഉയിര്‍പ്പിക്കുന്നവനേ നിന്റെ തിരുനാമത്തിനു സ്തുതി...

കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമോടെ ദാസര്‍ ചെയ്യും
ബലിയെന്‍ നാഥാ തിരുസന്നിതിയില്‍
................
...................
........മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു
കാഹള നാദം കേള്‍ക്കുമ്പോള്‍........................”


“ടോണീ, സുഖമരണം, അധികം ഭൂമിയില്‍ നരകിക്കാതെ
പോയല്ലോ.. കൈയിലെന്തുപറ്റി കുറേ നേരമായി നിന്ന് കഴുകുന്നല്ലോ...”

“ചാണകത്തിന്റെ വല്ലാത്ത മണം... ന്‍‌ഹും!”







Tuesday, October 16, 2007

സമയസൂചികകള്‍ക്കുമപ്പുറം.

സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധേട്ത്തി നാമജപങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്. ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേട്ത്തിയുടെ അന്വേഷണങ്ങള്‍ എന്നിലവസാനിക്കാറുള്ളത്. അതൊരു പ്രതിലോമകരമായ വിശ്വാസത്തിന്റെ മിടിപ്പ് മാത്രമായേ എനിക്ക് തോന്നിയിരുന്നുള്ളൂ. കാണാതെപോയ അപ്പുവിന്റെ അതേ പ്രായമല്ലേ എനിക്കെന്നതാവും ഒരുപക്ഷേ രാധേട്ത്തിയെ എന്നിലേക്കടുപ്പിച്ചതെന്ന സന്ദേഹവും....അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ.

രണ്ടു ദിവസം ഐ.സി.യുവില്‍ കിടന്ന രാധേട്ത്തി ശരിക്കും ക്ഷീണിച്ചിട്ടുണ്ട്.
‘കുട്ടി ഇന്നു പോയ്ക്കോളൂ. എനിക്ക് നല്ല കുറവുണ്ട്. മൂന്ന് നാലു ദിവസമായില്ലെ ഇങ്ങനെ ഉറക്കമിളച്ച് ഇവിടെ ഇരിക്കുന്നു.രാധിക വീട്ടില്‍ തനിച്ചല്ലേ.’
‘അതൊന്നും സാരമില്ല‘
‘വേണ്ട കുട്ടി.. ഇന്ന് പ്രശ്നമൊന്നും ഉണ്ടാവില്ല. നേരം ഇരുട്ടായി. പൊയ്ക്കോളൂ..’

വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയില്‍ ചെറിയ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും കൂടിച്ചേര്‍ന്ന മനം മടുപ്പിക്കുന്ന ഗന്ധം.

ആശുപത്രിയുടെ ഈ‍ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനൊരു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത ബ്ലോക്കിലെ ഐസിയുവിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.

507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നത് ഇവിടെയാണ്.

അന്ന്..ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്. ഡ്യൂട്ടി നേഴ്സും മറ്റൊരു സഹായിയും കൂടി മുറിയിലേക്ക്. പിന്നീട് ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. ഉച്ചക്കു ശേഷമാണ് കൂടുതല്‍ പരിചയപ്പെടാനായത്. പേര് റോഷ്നി പോള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേ ഒരു മകള്‍. ബോബ്കട്ട് ചെയ്ത മുടിയും നീണ്ട നെറ്റിത്തടവും തിളങ്ങുന്ന കണ്ണുകളും റോഷ്നിയെ മാറ്റി നിര്‍ത്തുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാ‍ണുന്നത്.

വാക്കുകള്‍ വരികളായി....വരികള്‍ നീണ്ടു ഏടുകളായി ... existentialism ത്തെ കുറിച്ച് എനിക്കും അല്പം താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളം റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല.

മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്. 506 ലെ, ആക്സിഡന്റ്റില്‍ കാലൊടിഞ്ഞ അമ്മാവന്‍ ഉച്ചയ്ക്കു തന്നെ ഡിസ്ചാ‍ര്‍ജ്ജായി പോയി.

റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്.. ഇളം മഞ്ഞ ഗൌണില്‍ റോഷ്നി കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കോബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്...ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്...മരണത്തെ കുറിച്ച് തന്നെ..
മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാ‍ള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കോബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘രാജേഷ്.. മരണത്തിന്റെ മണിയൊച്ച എന്റെ ചെവിയില്‍ മുരളുന്നു..’
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു. പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..
‘ഏയ്..എന്തായിത് ..’

റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.

ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.

രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേട്ത്തിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’

ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം...
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.

Friday, September 14, 2007

സൈബര്‍ സല്ലാപം

സൈബര്‍ സല്ലാപം
കഥ - ആര്‍. രാധാകൃഷ്ണന്‍
------------------------

ബൂഗോളത്തിന്റെ രണ്ടു ഭാഗത്ത്‌ പറ്റിയിരുന്ന രണ്ട്‌ കമ്പ്യൂട്ടറുകളില്‍ ചാറ്റ്‌ പുരോഗമിയ്ക്കുന്നു.

ഒരു പരിചയമില്ലാത്തവര്‍ ക്കുപോലും ചിരകാല സുഹൃത്തുക്കളെപ്പോലെ ഇടപെടാന്‍ പുതുസങ്കേതങ്ങള്‍ കൂടുകള്‍ ഒരുക്കി വയ്ക്കുന്നു. ഒരു കൂട്ടില്‍ നിന്നും മറുകൂട്ടിലെ സ്വകാര്യതയിലേക്ക്‌ എത്തി നോക്കാനും. "നമുക്കൊന്ന് കൂടണ്ടേ" എന്ന് ലാല്‍ ഭാര്യയായ സംയുക്തയോട്‌ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ ചോദിക്കുന്ന അര്‍ത്ഥത്തില്‍ വരെ 'ഓര്‍ക്കൂട്ടു' കൂടുന്ന യുവത്വം-

മൊസാംബിക്കിലെ മലയാളി യുവാവ്‌ ചാറ്റ്‌ ജാലകവാതിലില്‍ കാതരയായൊരു പക്ഷിയെ കണ്ടു. അവളും അവനും 'ഹായ്‌' പറഞ്ഞു തുടങ്ങി.





ആദ്യ വാചകം - "കാതരയായൊരു പക്ഷിയെന്‍ജാലക വാതിലിന്‍ ചാരെ ചിലച്ചനേരം"

ONV കവിതയിലെ വരികളിലൂടെ ഇങ്ങ്‌ മലയാളിക്കരയിലെ പെണ്‍ കുട്ടി തിരിച്ചെഴുതി :

ഇതിന്റെ പല്ലവി ഞാന്‍ പറയാം -"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍"

മൊസാംബിക്‌ മലയാളി :- "കറക്ട്‌ - U R Correct"

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി"

അവരുടെ ചാറ്റ്‌, ചാറ്റല്‍ മഴയുടെ ആര്‍ദ്രത കൈക്കൊണ്ട്‌ മണിക്കൂറുകള്‍ പിന്നിട്ടു.ആദ്യ സമാഗമ ലജ്ജയില്‍ആതിര താരകം സൈറ്റടിച്ചോ?

"വെബ്കാമറയിലൂടെ ഒരു നോക്ക്‌ കണ്ടോട്ടെ" എന്ന യുവാവിന്റെ അഭ്യര്‍ത്ഥന പെണ്‍ കുട്ടി നിരസിച്ചു.

ദിവസങ്ങള്‍ കഴിയുമ്പോള്‍ - ചാറ്റല്‍ മഴ കനക്കാതെ കനത്തു - പക്ഷേ അപ്പോഴും തമ്മില്‍ കാണാതെ - ചിത്രങ്ങള്‍ അന്യോനം കൊടുക്കാതെ.........

-ഒരു ദിവസം - ഏതോ ഒരു കുസൃതി കലര്‍ത്തിയ ശൃംഗാര ചോദ്യം അവന്‍ ചോദിച്ചു

അവന്‍ : ഇപ്പോള്‍ നിന്റെ കവിള്‍ തുടുക്കുന്നത്‌ ഞാനറിയുന്നു - കാണുന്നു -

അവള്‍ : അതെങ്ങിനെ? ത്രിക്കണ്ണുണ്ടോ, അവിടെ?

അവന്‍ : ഉണ്ടെങ്കില്‍?അവള്‍ : തുറക്കേണ്ട, ആ കണ്ണ്‍ തുറന്നാല്‍ ഞാന്‍ ഒരു പിടി ash ആയാലോ?

(മംഗ്ലീഷ്‌ കലക്കുന്നു - മലയാളം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്ന രീതി -)

അവന്‍ : അതെ നീ എനിയ്ക്ക്‌ Ash-Aiswarya Rai തന്നെ.

അവന്‍ മനസ്സില്‍ ഓര്‍ത്തു - "എന്റെ ആ ചോദ്യത്തിന്‌ അവള്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ മറുപടി എന്റെ കവിളത്തൊരടിയായിരുന്നേനെ?എന്റെ കവിള്‍ തുടുത്തേനെ? അകലെയായതിനാല്‍ ആശ്വാസം"

അപ്പോള്‍ അവളിങ്ങനെ ഓര്‍ത്തു:- "ഏതൊരവനും കാണാത്ത പെണ്ണിന്റെ വാചക ഭംഗിയില്‍ അവളെ ഐശ്വര്യാറായിയായി കാണുന്നുണ്ടോ? പിന്നെയാണോ ഈ മൊസ്സാംബിക്കിലൊക്കെയിരിക്കുന്ന മലയാളി? മുസ്ലീം പേരുള്ള ഈ പയ്യന്‍"

ഈയിടെ കേട്ട ഒരു GK ചോദ്യത്തിന്റെ ഉത്തരം മനസ്സിലുടക്കിയതു അപ്പോഴാണ്‌ -

അവന്‍ ഇരിക്കുന്ന രാജ്യത്തെ ദേശീയ പതാകയെ അപ്പോളവള്‍ മനസ്സില്‍ കണ്ടു -

മൊസ്സാംബിക്കിന്റെ ദേശീയ പതാകയിലെ ചിഹ്നം AK 47 തോക്കാണ്‌ -

ഒരു പഴയ പീസിയുടെ സ്പീക്കറിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു-

"രണ വീരനോ അവന്‍ യുവധീരനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ വിരല്‍
തൊട്ടുണര്‍ത്തിയ കാമുകനോ
ഇവനൊരു ഭീകരനോ"

ആസ്ട്രേലിയായില്‍ ഹനീഫിനു പറ്റിയതും ഒരു വിമാനത്തില്‍ സംയുക്തക്കും ജയരാജ്‌ വാര്യര്‍ ക്കും പറ്റിയതും അവള്‍ അറിയാതെ ഓര്‍ത്തുപോയി.പ്രണയവും പ്രായോഗികതയും അകലവും അടുപ്പവും പോലെ ആത്മാര്‍ത്ഥതയും തീവ്രവാദവും പോലെ ഈ ദ്വന്ദങ്ങളെല്ലാം അവളുടെ ഉള്ളില്‍ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പ്രേരണയായി -