Friday, June 15, 2007

മണ്ണപ്പു
















കഥ : അജിത്ത് പോളക്കുളത്ത്
ചിത്രം വര : പി.ആര്‍ രാജന്‍


***
കോട്ടപ്പുറം ചന്തയിലെ അല്ലറ ചില്ലറ കൂലിപ്പണികള്‍ കഴിഞ്ഞാല്‍ അപ്പൂട്ടന്‍ എന്ന മണ്ണപ്പൂനെ കാണണമെങ്കില്‍ ശേഖരേട്ടന്റെ റേഷന്‍ കടയിലേ ഒക്കൂ. വെളുപ്പാന്‍ കാലങ്ങളില്‍ നാട്ടുകാരും പോലീസുകാരും കാണാതെ മണലു അടിച്ചുമാറ്റി കൊണ്ടുപായുന്ന ട്രിപ്പര്‍ ലോറിയുടെ ചക്രങ്ങള്‍ വീഴ്ത്താന്‍ കിടങ്ങുകുഴിച്ചു വന്നതേയുള്ളൂ ഇപ്പൊള്‍, പുഴയുടെ ഗര്‍ഭാശയത്തില്‍ തോണ്ടി,
മാന്തി കൊണ്ടുപോകുന്നവരും ,സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ഭോഗിക്കുന്നവരും ഒരേ തട്ടിലാണ് അവനു മുന്നില്‍ .

മണ്ണപ്പൂന്റെ ചുറ്റുപാടിലേക്ക്;
പണ്ട് ഒരു പ്രളയത്തില്‍ ഈ പെരിയാറിലേക്ക് ഒഴികിപോയത്രേ മണ്ണപ്പൂന്റെ അമ്മ കൊച്ചമ്മൂ, പുഴക്കരുകിലെ കയറുനിര്‍മ്മാണകമ്പനിയില്‍ തൊണ്ട് തല്ലി ചകിരിയാക്കുന്ന പണിയായിരുന്നു കൊച്ചമ്മൂന്... അന്ന് നാലു വയസ്സുള്ള മണ്ണപ്പൂനെ കുറുമ്പ് സഹിക്കവയ്യാതായപ്പൊള്‍ കൊച്ചമ്മൂ കുടിലിലെ തൂണില്‍ കെട്ടിയിട്ട് പണിക്കു പോയതായിരുന്നു. പിന്നീട് തോണിക്കാരന്‍ മാധവേട്ടനാണ്അവനെ വളര്‍ത്തിയത്, മാധവേട്ടന്റെ മകന്‍ കുഞ്ഞന്‍ രാധയും മകള്‍ പ്രസന്നയുമാണ് അവന്റെ ചെറുപ്പം മുതല്‍ ഇപ്പം വരെയുള്ളകൂട്ട്, കടവിനപ്പുറത്ത് പുതിയ പാലം വന്നപ്പോള്‍.. കടവിനെ കടത്തുകാരനെയും നാട്ടുകാര്‍ മറന്നു, മാധവേട്ടനേയും. മാധവേട്ടന്‍ തൊണ്ടയില്‍ ദീനം വന്ന് മരിച്ചിട്ട് കൊല്ലം രണ്ടായി. ഇപ്പോള്‍ കുഞ്ഞന്‍ രാധ കോട്ടപ്പുറം ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തുന്നു.പ്രസന്ന പത്താം തരെ പഠിച്ചു തോറ്റു ഇപ്പൊള്‍ ടൈലറിങ്ങുമായി വീട്ടില്‍ കഴിയുന്നു . മാധവേട്ടന്റെ നുറുമ്പിച്ചുകോണ്ടിരിക്കുന്ന കടത്തുതോണിയിലാണ് മണ്ണപ്പൂന്റെ അന്തിയുറക്കം. ഇപ്പോള്‍ വിജനമായ കടവില്‍ മാധവേട്ടന്റെ നുറുമ്പിച്ച തോണിയും പിന്നെമണ്ണപ്പൂവും മാത്രം കൂട്ട്.
അമ്മ പുഴയില്‍ മുങ്ങി മരിച്ച അന്നുമുതല്‍ പുഴ കാണുമ്പോള്‍ മണ്ണപ്പൂന്റെ കണ്ണില്‍ കരച്ചില്‍ വരും , ഒപ്പം മണ്ണുമാന്തികളെ കണ്ടാല്‍ അവന്‍ പോലീസിനു ഒറ്റുകൊടുക്കലായി സ്ഥിരം പണി അമ്മ പുഴയിലെ അടിത്തട്ടിലുണ്ടെന്നാ അവന്റെ വിശ്വാസം.

പുഴയിലുറങ്ങുന്നഅമ്മയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ദിവസം ഞായറാഴ്ച. കവലയില്‍ പോത്തിറച്ചിയും മാട്ടിറച്ചിയും വാങ്ങാന്‍ പോയി വരുന്നവരും,അമ്പലം പള്ളി എന്നിവിടങ്ങളില്‍ പോയി വരുന്നവരില്‍ കാലത്തുള്ള കാഴ്ച ഇതാണ്, പലരും കളിയാക്കി കൂക്കിവിളിക്കാറുണ്ട്.

പലപോലീസുകാരും രാത്രികാലങ്ങളില്‍ മണ്ണപ്പൂനേം കൊണ്ടു സവാരിചുറ്റും, പാണക്കാട്ടേ മണിയന്റെ ട്രിപ്പര്‍ ലോറി, മൂക്കന്‍ വാസുവിന്റെ ടൊയോട്ട, കാറുമൊതലാളി മൊയ്തൂന്റെ ആകെയുള്ള സമ്പാദ്യമായ ലെയ് ലാന്റ് ലോറി അങ്ങനെ നീളുന്ന പുഴമാന്തി കള്ളന്മാരെ... എല്ലാം പിടിച്ചത് മണ്ണപ്പൂന്റെ സഹായത്താല്‍ അല്ല പിന്നേ.. പോലീസിന്റെ കേമത്തം കൊണ്ടല്ലായിരുന്നു. പലപ്പോഴുമായി കൊട്ടേഷന്‍ടീമുകളില്‍നിന്നും വിദഗ്ദമായി രക്ഷനേടിയിട്ടുമുണ്ട് അവന്‍. പണ്ട് മേനക തിയ്യറ്ററില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ മുന്‍പല്ല് കിണറ്റുംവക്കിലടിച്ചു പകുതി പോയിരിന്നു.
നഗരത്തിലേ വലിയ കോണ്ട്രാക്റ്റര്‍മാര്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ മണ്ണപ്പൂന്റെ ഇപ്പണികാരണം കേട്ടിടപ്പണികള്‍ നിര്‍ത്തി വച്ചിട്ടുണ്ട്..

പകലുകള്‍ പലപ്പോഴും മണ്ണപ്പൂനെ കളിയാക്കാറുണ്ടെങ്കിലും അവനു പുഴക്കരയിലെ കുളിര്‍ക്കാറ്റ് എപ്പോഴും തുണയായി കൂടെ ഉണ്ടാകുംഅവനു പകലിനേക്കാള്‍ ഇഷ്ടം രാത്രിയൊടാണ്... കടവിലിരുന്ന് ചെമ്മീന്‍ ചമ്മന്തിയും കൂട്ടി കള്ള് കുടിക്കുക പതിവ്‍.നിലാവെട്ടത്തിലാണ് ഇന്നലെ നടന്ന സംഭവങ്ങളേക്കുറിച്ചുള്ള മനോവിഷ്താരം. ഉറക്കെയായിരിക്കും വിസ്താരവും ഉത്തരവിടലുകളും എല്ലാം സ്വയം തന്നെ... ഇതിപ്പോള്‍ തുരുത്തിലെ ജനങ്ങള്‍ക്ക് സ്ഥിര സംഭവമായതിനാല്‍ ആരും ശ്രദ്ധിക്കാറില്ല.

തോണിക്ക് പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു നോക്കി...അത് കുഞ്ഞന്‍ രാധയായിരുന്നു

“ ങ്ഹാ... നീയാര്‍ന്നോ.. എന്താ പതിവില്ലാതെ ഈ വഴിക്ക്” പരുക്കന്‍ ശബ്ദം നേര്‍മ്മയാകുന്നത് കുഞ്ഞന്‍ രാധയെയും പ്രസന്നയേയും കാണുമ്പോള്‍ മാത്രം.

“വന്നേന്തിന്.. നാളെ ചന്തെല് വര്ണ്ടേ” അവന്‍ ചോദിച്ചു

“അല്ലടാ നമ്മുടെ പ്രസന്നക്ക് ഒരാലോചന... കൊറച്ചു കിഴക്കൂന്നാ.. മാളെന്ന് ചെക്കന് മരപ്പണിയാണ്, സ്വന്തം മരചാപ്രേണ്ട്... പണിക്കാരനാചന്തയില്‍ മീന്‍ വില്‍ക്കുന്ന കാതറിക്ക പറഞ്ഞു വരുന്നോരാ...”

“അതിനിപ്പ ഞാനെന്താ ചെയ്യേണ്ടേ... വര്ട്ടേ... വരണം”

“നീ നാളെ അവിടെക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടുവരണം... പുതിയ ഫൈബ്ര് കസേര ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ട്, നീ അത് ചന്തേന്ന് കൊണ്ടു വരണം”

കാല്‍പ്പെരുമാറ്റം അകന്നു കൊണ്ടിരുന്നു.. അവന്‍ ബാക്കിവെച്ച കള്ളുമോന്തി... ഉറക്കെ വിളിച്ചു

“അമ്മേ എനിക്കു മാധന്‍ വെല്ലിച്ഛന്‍ പറഞ്ഞുവെച്ച് പെണ്ണും പോണ്, അവളെ കാണാന്‍ ആളുവരുന്നു... പോകട്ടെ.. എല്ലാം പോയി തുലയട്ടെതുലയട്ടെ.. എല്ലാരും തുലയട്ടേ.... ഹ ഹ ഹാ‍.... ഹാ അങ്ങനെ തുലയട്ടേ..”

അത് ചെറുതായ് ചെറുതായില്ലാതായി....

പുഴയില്‍ നിന്നും വന്ന കുളിര്‍കാറ്റ് ആദ്യം തോണിയില്‍ കയറി.. പിന്നെ അവനെ തഴുകി...


മാധവേട്ടന്റെ വീട്ടീന്ന് കാലത്തു തന്നെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്, പതിവുപോലെ കടവിലേക്ക് പുഴയിലൂടെ ഒഴുകിവരുന്ന ഇറച്ചിക്കടക്കാറ് ഉപേക്ഷിച്ച പോത്തിന്റേയും ആടിന്റേയും അവശിഷ്ടങ്ങള്‍ അവന്‍ ഒരു കോലെടുത്ത് പിടിച്ചു കരക്കു കയറ്റി... നാറുന്നവയും ഫ്രെഷായ കുടലുകളുടെയും സമിശ്രഭാണ്ഡങ്ങള്‍ ..

അവ കുഴിച്ചിടുമ്പോള്‍ അവന്‍ പ്രാകി.

“പാണ്ടാറവട്ടേ ‍... പണ്ടാറക്കാലന്മാര്‍ .. നശ്ക്കട്ടേ”

അതു പറഞ്ഞു അവന്‍ കണ്ട കാഴ്ച വീണ്ടും അവനെ പ്രകോപിപ്പിച്ചു...വീട്ടില്‍ കക്കൂസുണ്ടായിട്ടും വെളിക്കിരിക്കാന്‍ വരുന്നവര്‍... മുതിര്‍ന്നവരും പിള്ളേരും..അവന്‍ കല്ലെടുത്തെറിഞ്ഞു..

“പണ്ടാറങ്ങള്‍ക്കു എത്ര പ്രാവശ്യം ഏറ് കൊണ്ടിരിക്കുന്നു.. നാശങ്ങള് .. വീട്ടില് കക്കൂസൂണ്ടായിട്ടും തൂറാന്‍ വന്നിരിക്കണ്പോയ് വീട്ടി തൂറടാ... നാറികളേ...പഞ്ചായത്ത് കക്കൂസുണ്ടാക്കാന്‍ കൊടുത്ത പൈസ മുഴ്വേനും തിന്നു മുടിച്ചില്ലേട നിന്റങ്ങള്ളോര് ”

“പൊടാ പ്രാന്താ... മണ്ണപ്പു പ്രാന്തന്‍...” പിള്ളേര്‍ ഒച്ചവച്ച് വീട്ടിലേക്ക് ഓടി..

പ്രസന്നയുടെ കല്യാണം തീര്‍ച്ചയായി ചിങ്ങത്തിലെ പതിമൂന്നിനു കല്ല്യാണം.

* * *

കല്യാണം കഴിഞ്ഞു ഇലകളും വേസ്റ്റും പുഴയിലേക്കിടാതിരിക്കാന്‍ ആ വകുപ്പ് അവന്‍ ഏറ്റെടുത്തു... കുഴിമാന്തി അതിലിട്ടു എല്ലാംഇലകള്‍ തികയാതെ വന്നപ്പോള്‍ വാങ്ങിയ പ്ലാസ്റ്റിക്കിലകള്‍ അവനെ പല്ലിളിച്ചു കാട്ടി... ദേഷ്യത്തോടെ അവ കത്തിച്ചുകളയാന്‍ മാറ്റി വച്ചു .

പ്രസന്നയും വരനും കൂട്ടരും പോയി...

അന്ന് രാത്രിയും പതിവുപോലെ കടവില് , മാധവേട്ടന്റെ തോണിയില് മണ്ണപ്പൂം കള്ളുകുടിയും മാത്രം ബാക്കി.. അയാള്‍ ഉറക്കെ വിളിച്ചു കൂകി..ഉറക്കെ അട്ടഹസിച്ചു.. പതിവുപോലെ പുഴയില്‍ നിന്നും വന്ന കുളിര്‍ക്കാറ്റ് അവനെ തഴുകി...നിലാവെട്ടത്തില്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.

പുലര്‍ച്ചയിലെ പത്രവണ്ടികള്‍ , പാണ്ടി ലോറികള്‍ കടവിനടുത്തുള്ള പുതിയ പാലത്തില്‍ കൂടി പാഞ്ഞു പോയി.

പതിവുപോലെ ആടിന്റെയും പോത്തിന്റേയും വേസ്റ്റുകള്‍ കോലുകൊണ്ട് പൊക്കിമാറ്റി കരക്കിടാന്‍ അവന്‍ വന്നില്ല.. അടിഞ്ഞുകൂടിയ ഭാണ്ഡങ്ങളെ കാക്കകള്‍ ആര്‍ത്തുകൊത്തി വലിച്ചു.

അതിലൊന്ന് മണ്ണപ്പു ആയിരിക്കുമോ?

ആര് അറിയാന്‍...

അന്ന് അവന്റെ കല്ലേറു പേടിച്ചു പിള്ളേരും വന്നില്ല .

അവന്റെ ആത്മാവ് പുഴയിലുറങ്ങുന്ന അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്.. വീണ്ടും ഒരു ശിശുവാകാന്‍....
ഗര്‍ഭപാത്രം തോണ്ടി വാരാന്‍ വരുന്നവരേയും കാത്ത് പുഴക്കടിയിലെ മണ്ണിലോളിച്ചിരിക്കുന്നുണ്ടാവും ...

മണ്ണപ്പു മണ്ണിനായ് മണ്ണിലേക്ക് ....

കടവിലിപ്പോള്‍ മാധവേട്ടന്റെ നുറുമ്പിച്ചുകൊണ്ടിരിക്കുന്ന തോണി മാത്രം ബാക്കി.

13 comments:

Ajith Polakulath said...

ആയിരം മണ്ണപ്പുമാര്‍ പുഴയിലൊളിച്ചിരിക്കുന്നുണ്ടാവും!!!

അല്ലേ?

Unknown said...

നന്നായിട്ടുണ്ട് അജിത്ത്....

e-Yogi e-യോഗി said...

ഇപ്പൊള്‍, പുഴയുടെ ഗര്‍ഭാശയത്തില്‍ തോണ്ടി,
മാന്തി കൊണ്ടുപോകുന്നവരും ,സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ഭോഗിക്കുന്നവരും ഒരേ തട്ടിലാണ് അവനു മുന്നില്‍ .....

വരും തലമുറകള്‍ക്കുമൊരുപോലെയവകാശപെട്ട പ്രികൃതിവിഭവങ്ങള്‍, ഞാന്‍ കഴിഞ്ഞാല്‍ പ്രളയമെന്ന്‌ വിചരിച്ച്‌, ഒട്ടും ഔച്ത്യബോദമില്ലല്‍തെ ചൂഷണംചെയ്യുന്നവര്‍ക്കെതിരെ തന്നാലാവുംവിതം പ്രിതികരിക്കാന്‍ ഇനിയ്യും മണ്ണപ്പുമാരുണ്ടാകട്ടെ. അവരുടെ ഒട്ടപെട്ട ശബ്ധങ്ങല്‍ ഒന്നായിതീരുന്നൊരുകാലത്തു കള്ളയുറക്കം നടിക്കുന്നവരുടെ കണ്ണുതുറക്കുമായിരിക്കും.... എങ്കിലും, സംരക്ഷിക്കാനയി എന്തെങ്കിലുമുണ്ടാകുമോ ബാക്കി....................

കുറുമാന്‍ said...

അജിത്തേ, മണ്ണപ്പുവിന്റെ കഥ ഇഷ്ടായി. ഓരോ ദേശത്തും കാണും ഇത്തരം മണ്ണപ്പുമാര്‍. അവര്‍ ചെയ്യുന്നതിന്റെ നന്മ കാണാതെ സമൂഹം പ്രാന്തന്മാര്‍ എന്നു വിളിച്ച് ഒറ്റപെടുത്തുന്നവര്‍. മണ്ണപ്പു എന്ന കഥാപാത്രം ഭാവനയില്‍ നിന്നല്ല, മറിച്ച് നേരില്‍ കണ്ടതോ, പറഞ്ഞു കേട്ടതോ ആയ ഒരു കഥാപാത്രമാണെന്ന് എനിക്ക് തോന്നുന്നു.

asdfasdf asfdasdf said...

കഥ നന്നായി അജി.

Unknown said...

അജീ ക്ഷമിക്കൂ. കമ്പ്ലീറ്റ് ഓടോ:

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... സാന്റോസ് പുണ്യാളന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. പാമ്പിന് വെള്ളം കൊടുക്കല്‍ വഴിപാട് ഏതാനും നിമിഷങ്ങള്‍ക്കകം. വെടിവഴിപാട്.. ഇതാ ഇന്ന് മുതല്‍.. ഇതാ നാളെ മുതല്‍..

Ajith Polakulath said...

ദില്‍ബാ... കമ്മറ്റിക്ക് എന്റെ പേരു കൂടി പറയണം, സാന്റോസ് പുണ്യാളന്‍ എത്തിച്ചേര്‍ന്നതില്‍ സന്തോഷം... ഹ ഹ
അന്വേഷണം പറയുക...

കമന്റിട്ടവര്‍ക്ക് നന്ദി....

വിചാരം said...

നല്ല കഥ

Jayesh/ജയേഷ് said...

മണ്ണപ്പുമാര്‍ എല്ലായിടത്തും .... നന്നായിരിക്കുന്നു അജി

Ajith Polakulath said...

പ്രകൃതിയെ മാത്രം അല്ല നമ്മുടെ കുടിവെള്ള ശ്രോതസ്സുകളെ നശിപ്പിക്കുന്നത് നമ്മില്‍ ചിലരാണ്..
എന്ന് മാത്രം... ഇ-യോഗി മാഷു പറഞ്ഞപോലെ
ഭൂഗര്‍ഭം തുരന്ന് ജലചൂഷണികള്‍ വാഴുന്ന ഈ കാലത്ത്
ഇതു പോലെയുള്ള മണ്ണപ്പുമാര്‍ ഉണ്ടാകേണ്ടത് ...

ഇപ്പോള്‍ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചൂഷണം
ചെയ്തു ജീവിക്കുന്നു.. അതാ പുതിയ ഹൈ-ടെക്ക്
ഫാഷന്‍.

ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പേടുന്നവന്‍ = വിഡ്ഡി അല്ലെങ്കില്‍ മരമണ്ടന്‍.
ഏറ്റവും കൂടുതള്‍ ചൂഷണം ചെയ്യുന്നവന്‍ = സമര്‍ത്ഥന്‍ , വിവേകി, ജീവിക്കാന്‍ പഠിച്ചവന്‍

പുതിയ പ്രതിഭാസങ്ങള്‍... നിര്‍വ്വചനങ്ങള്‍..

suresh nagaripuram said...

ഇപ്പൊള്‍, പുഴയുടെ ഗര്‍ഭാശയത്തില്‍ തോണ്ടി,
മാന്തി കൊണ്ടുപോകുന്നവരും ,സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ഭോഗിക്കുന്നവരും ഒരേ തട്ടിലാണ് അവനു മുന്നില്‍ .....
എനിക്കു തൊന്നുന്നു ഇതാന്നു ഈ കഥയിലെ എറ്റവും നല്ല വാചകങല്‍

അനൂപ് അമ്പലപ്പുഴ said...

ഹായ് താമരക്കുളം, ഒടുക്കം ഞാന് എത്തിയിരിക്കുന്നു. നീ ഭാഗ്യവാന്‍ തന്നെ. കുത്തിയിരുന്ന് മുഴുവനും വായിച്ചു. പുഴ, വനം, ഇവിടങ്ങളില് മാത്രമല്ല സൂചികുത്താന് ഇടം കൊടുക്കുന്നിടത്തെല്ലാം നശിപ്പിച്ച് വെളുപ്പിക്കും മനുഷ്യര്.

മണ്ണപ്പുമാരുടെ രൂപത്തില് ഓരോ പ്രദേശത്തും ചിലര് അവശേഷിക്കുനതു കോണ്ട് മത്രം ,ചൂണ്ടിക്കാണിക്കാന് ഇവ പേരിനെങ്കിലും നിലനില്‍ക്കുന്നു. അതും എത്ര നാള്??
സ്വന്തം ആവശ്യം വരുന്നതു വരെ ഭൂമിയെ സ്നേഹിക്കുന്നവരാണ് ഇന്നുള്ളതില് അധികവും, വര്‍ത്തമാന കേരളം അതിന് സാക്ഷിയുമാണ്, അതിനാല് കൂടുതല് വിവരിക്കേണ്ട കാര്യമില്ല.

അജിത്ത്, ഈ ഒരു മണ്ണിനോടുള്ള സ്നേഹം കൂടിപ്പോയതുകോണ്ടാണന്ന് തോന്നുന്നു കഥയുടെ ഒഴുക്ക് ചിലയിടങ്ങളില് കുറഞ്ഞിട്ടുണ്ട്. പകരം ഒരു ഗുണപാഠം മുന്നിട്ട് നില്‍ക്കുന്നു.. ആശംസകള് നേരുന്നു

Unknown said...

WHAT IS THIS? I CAN'T READ ANYTHING. BENNY J GABRIEL